tag:blogger.com,1999:blog-81675803593744597482024-03-17T21:03:55.864+05:30കതയില്ലാത്തവൾഭൂപടം വരയ്ക്കാത്ത ദേശം ഗീതാരവിശങ്കർ http://www.blogger.com/profile/07055319721106749293noreply@blogger.comBlogger711125tag:blogger.com,1999:blog-8167580359374459748.post-39842294346081269662024-03-12T09:02:00.005+05:302024-03-12T09:14:24.722+05:30വളർന്നു വളർന്ന് <div>മാനംമുട്ടിയൊരു മരമുണ്ടെന്റെ</div><div>പുരയ്ക്ക് മേലെ. </div><div>വെള്ളകീറുമ്പൊ കണ്ണിലേയ്ക്കിറങ്ങി-</div><div>വരും, കൂട്ടമായി കിളികൾ. </div><div>കാതിന്റെയോരത്തിരുന്നവർ </div><div>മധുരമധുരമായ് പാടും.</div><div>മേഘമിരുണ്ടുകൂടിയൊരു ദിവസം </div><div>കാറ്റെഴുതി തുളകളായെന്റെ കൂര.</div><div>അന്നാണ്.... </div><div>അന്നാണെന്റെ കണ്ണിലെ കിളികൾ </div><div>കടലിലേയ്ക്കൊലിച്ചുപോയത്. </div><div><br></div>ഗീതാരവിശങ്കർ http://www.blogger.com/profile/07055319721106749293noreply@blogger.comtag:blogger.com,1999:blog-8167580359374459748.post-39025302052875843122024-02-29T12:02:00.009+05:302024-02-29T19:10:52.230+05:30<div>മെല്ലെയിറങ്ങിവരും<br></div>ഉറക്കത്തിന്റെ ഇടനാഴിയിലേക്ക്<div>പലപലയിടങ്ങളിൽനിന്ന്</div><div>പലപല നേരങ്ങളിൽ</div><div>അവരവരുടെ നാളെകളിൽ നിന്ന്</div><div>മരണത്തിന്റെ തണുപ്പിലേക്ക്</div><div>മാഞ്ഞുപോയവർ. </div><div>തെളിഞ്ഞ മുഖങ്ങളിലൊരേ ചിരി </div><div>ചോദിക്കാനേറെയുണ്ടെനിക്ക്.</div><div>ഞാൻനനഞ്ഞ പുഴയും </div><div>ഞാൻതഴുകിയ പാടങ്ങളും </div><div>അവിടെയെത്തിയിട്ടുണ്ടെന്ന് </div><div>അവർ പറയും </div><div>എന്നെ കൊതിപ്പിക്കാൻ </div><div>അവർക്ക് നാവ് നൂറ്. </div><div>ചോദിക്കാൻ ഒന്നുമില്ലാത്തവരുടെ</div><div>എല്ലാം കാണുന്ന കണ്ണുകൾ </div><div>എന്നെ അതിശയത്തിന്റെ </div><div>പരകോടിയിലെത്തിക്കും. </div><div>അവർക്ക് കാണാനാവാത്ത </div><div>പലകാലങ്ങളിലെ അവരുടെ</div><div>മുഖങ്ങൾ </div><div>എനിക്ക് കാണാനാവുമെന്ന് </div><div>ഓരോരുത്തരോടും വീമ്പിളക്കും. </div><div>അപ്പോഴും </div><div>ചെറുചിരിയുടെ താലംകൊണ്ട്</div><div>തരാനാവാത്ത ഒരേയൊരുത്തരം</div><div>അവർ മൂടിവെക്കും.</div><div>ഇരുട്ടിലെന്റെ കണ്ണുകൾ </div><div>അവരറിയാതെ ഞാൻ തുടയ്ക്കും. </div><div>അച്ഛൻ </div><div>അമ്മ </div><div>വല്യച്ഛൻ </div><div>യമുനേടത്തി </div><div>എന്റെ ചോദ്യം മുന്നിലെത്തുംമുൻപ് </div><div>അവർ കാതുകൾ കൊട്ടിയടയ്ക്കും </div><div>കാട്ടിത്തരാമോ'എന്നൊരു വാക്കായ് </div><div>ഭൂമിപിളർന്ന് </div><div>അതങ്ങിറങ്ങി പോകും.</div><div>കാണിച്ചുതന്നിട്ടില്ലാരും അവരുടെ നാട്,</div><div>എന്റെ അമ്മമ്മ പോലും. </div><div><br></div><div><br></div><div><br></div><div><br></div><div><br></div>ഗീതാരവിശങ്കർ http://www.blogger.com/profile/07055319721106749293noreply@blogger.comtag:blogger.com,1999:blog-8167580359374459748.post-62619967658347016522024-02-23T09:28:00.013+05:302024-02-23T14:10:57.284+05:30തികച്ചും തരിശായ <div>പകലിന്റെ ചോട്ടിലിരുന്ന് </div><div>ഇനിയും മുളയ്ക്കാത്ത </div><div>മാവിൻ കൊമ്പിലേയ്ക്ക് </div><div>വറ്റിവരണ്ട നോട്ടമെറിഞ്ഞ് </div><div>പാതിവേവായൊരുടൽ.</div><div>പരോളിലിറങ്ങിയ </div><div>കുറ്റവാളികളെപ്പോലെ </div><div>വട്ടമിട്ടു പറക്കുന്ന </div><div>ശേഷിച്ച കിനാവുകൾ. </div><div>വരും ജന്മത്തിൽ </div><div>നിങ്ങൾക്കു വിരുന്നൊരുക്കി</div><div>പൂമെത്ത വിരിച്ചിടുമെന്ന് </div><div>നിഴലിൽ നിന്നൊരുവൾ </div><div>പതിയെ പറഞ്ഞത്</div><div>കേട്ടതുപോലെ. </div><div>ഒരു മാത്ര.........</div><div>പതിരാണ് പതിരാണെന്ന് </div><div>വിരൽകുടഞ്ഞാണയിട്ട് </div><div>വഴിതെറ്റിവന്ന കാറ്റ്.</div><div>പതിരല്ല കതിരാണെന്ന് </div><div>കനലായ മണ്ണിലുടനെ</div><div>മുളച്ച ചുണ്ടിനെ </div><div>അലിവൊരു തരിമ്പില്ലാതെ, </div><div>തൊട്ടുനോക്കി പാകമായിട്ടില്ലെന്ന്</div><div>ഉച്ചിയിൽ പൂക്കുന്നു വെയിൽ. </div><div><br></div><div><div><br></div></div>ഗീതാരവിശങ്കർ http://www.blogger.com/profile/07055319721106749293noreply@blogger.comtag:blogger.com,1999:blog-8167580359374459748.post-5182440328354444512024-02-05T13:23:00.004+05:302024-02-05T20:25:03.227+05:30<div><br></div>ഇറക്കിവെക്കാമെന്ന് <div>കരുതിയാണടുത്തേക്ക് </div><div>ചെന്നത്,</div><div><div>നോവുകൾ കുത്തിനിറച്ച </div><div>ഭാണ്ഡക്കെട്ടിന്</div></div><div>ഒരു ചുമടുതാങ്ങിയാകുമെന്ന്</div><div>വെറുതെ മോഹിച്ച്. </div><div>സൂക്ഷിച്ചുനോക്കിയപ്പോഴുണ്ട്</div><div>കറുത്ത കവിൾത്തടങ്ങളിലൂടെ </div><div>രണ്ടുറവകൾ. </div><div>കരയുന്ന രാവിനെ </div><div>കാട്ടിത്തന്നിരുന്നില്ല കിനാവുകൾ. </div><div>നീയും'എന്നൊരു വാക്കിന്റെ മൂർച്ചയിൽ </div><div>തോളിൽനിന്നറ്റുവീഴുന്നെന്റെ </div><div>തലയുമതിന്റെ ഭാരവും.</div><div><br></div>ഗീതാരവിശങ്കർ http://www.blogger.com/profile/07055319721106749293noreply@blogger.comtag:blogger.com,1999:blog-8167580359374459748.post-60637667001104527622024-01-24T17:52:00.015+05:302024-02-09T20:26:53.879+05:30<div>വായിക്കാൻ</div><div>കഴിയാതെപോയ </div><div>ആ കത്തിന്റെ വടിവൊത്ത </div><div>ആദ്യത്തെ വരിയിലാണ്</div><div>ഞാനൊരു ചാല് കോരിയിടാറ്. </div><div><br></div><div>മലമുകളീന്നൂർന്നിറങ്ങി </div><div>ആർത്തുചിരിക്കുന്ന</div><div>ജലകണികകൾപോലെ </div><div>മനോഹരമായിരുന്നിരിക്കും </div><div>ഓരോ അക്ഷരമണിയും </div><div>ഉണർന്നെണീറ്റും</div><div>ഈറനുടുത്തും </div><div>വിയർത്തൊലിച്ചുമൊക്കെ </div><div>തിക്കിത്തിരക്കുകൂട്ടി</div><div>വരികളിൽ</div><div> കൂടുകൂട്ടീട്ടുണ്ടായിരുന്നിരിക്കും </div><div>മഷിയണിയാനെത്തിയവർ. </div><div>പുലർച്ചയെ പഠിപ്പിക്കാൻ</div><div>പാട്ടുമായ് വന്നവർ</div><div>വിയർത്തുവരുന്ന ഉച്ചയ്ക്ക്</div><div>വിശറിയായ് കൂടെയിരിക്കുന്നവർ</div><div>സന്ധ്യയെയും തോളിലിട്ട്</div><div>ചന്തയിൽപോയി മടങ്ങിയവർ </div><div>രാവിനത്താഴമൊരുക്കാൻ </div><div>അടുപ്പുകൂട്ടി തിരക്കുകൂട്ടുന്നവർ </div><div>അങ്ങനെയങ്ങനെയെത്രപേർ </div><div>പലപലവരികളിലായി</div><div>വന്നിരുന്നിട്ടുണ്ടാവും.</div><div><br></div><div>ഒഴുകിവരുന്ന </div><div>വാക്കുകളുടെ നനവിൽ </div><div>പൊതിഞ്ഞു-</div><div>വെയ്ക്കാമെന്നോർത്തതാണ് </div><div>ആ വിതയില്ലാകാലത്തെ</div><div>പെരുംനോവിന്റെ വിത്തുകൾ.</div><div><br></div><div>കൂടില്ലാകാലമായിരുന്നന്ന്</div><div>കടന്നുപോയൊരു കാറ്റ്</div><div>ചില്ല കുലുക്കി തട്ടിയെടുത്ത് </div><div>പറന്നു പറന്നു പോയി</div><div>കടലിന് കൊടുത്തതാവാം. </div><div><br></div><div>വായിക്കാൻ</div><div>കഴിയാതെപോയ <br></div><div>ആ കത്തിലെ മിഴിവൊത്ത</div><div>അവസാനവാക്കിന്റെ ഓരത്താണ്</div><div><div>ഞാനെന്റെ രാവിന് പായ വിരിക്കാറ്. </div></div>ഗീതാരവിശങ്കർ http://www.blogger.com/profile/07055319721106749293noreply@blogger.comtag:blogger.com,1999:blog-8167580359374459748.post-43652299881018791942024-01-11T11:18:00.006+05:302024-01-12T20:03:50.456+05:30<div>എത്ര മൃദുവാണ് </div><div>നിന്റെ വിരലുകളെന്ന് </div><div>പലവട്ടം പറഞ്ഞെന്റെ </div><div>വിരലിനൊരാകാശം </div><div>പതിച്ചുതന്നതും </div><div>വിരലറ്റ നേരങ്ങളിൽ </div><div>പതിയെ പതിയെയെന്ന്</div><div>ഒരു തലോടലാൽ</div><div>നിന്നോളം </div><div>തരളമല്ലേതുമെനിക്കെന്ന്</div><div>നിറഞ്ഞു കവിഞ്ഞതും...</div><div><br></div>വിരൽ മുറിച്ചെന്നെ <div>മുറിവാക്കി മാറ്റിയവനേ, </div><div>ദൈവമായതുകൊണ്ടുമാത്രം </div><div>നിനക്ക് മാപ്പ്. </div>ഗീതാരവിശങ്കർ http://www.blogger.com/profile/07055319721106749293noreply@blogger.comtag:blogger.com,1999:blog-8167580359374459748.post-20451640278895481582023-12-28T16:52:00.018+05:302024-01-23T19:39:15.672+05:30<div><br></div><div><br></div><div><br></div><div>കറുത്ത ചേലത്തുമ്പാൽ </div><div>പൊതിഞ്ഞു പിടിച്ചെന്റെ</div><div>വെളുത്ത കിടക്കയിൽ</div><div>അമർന്നങ്ങിരുന്നതും</div><div><br></div><div>മൂക്കുത്തിയെവിടേന്ന് </div><div>മുഖമൊന്നുഴിഞ്ഞു നീ</div><div>നെടിയ വീർപ്പോടെന്നെ </div><div>അണച്ചുപിടിച്ചതും</div><div><br></div><div>തഴുകാൻ മുടിയില്ല!</div><div>വാക്കിനായ് പരതി നീ</div><div>നിറഞ്ഞ കണ്ണാൽ നോക്കി</div><div>തരിച്ചങ്ങിരുന്നതും.</div><div><br></div><div>പിന്നെ</div><div>വാക്കുകൾ മുറിഞ്ഞതും. <br></div><div><br></div><div><div>ഒരു നിലാപ്പതിരെങ്ങാനും</div><div>ഉമ്മറം കടന്നാലും </div><div>എങ്ങനെ മറക്കും ഞാൻ </div><div>മരിക്കുംവരെ പൊന്നേ.</div></div><div><br></div><div>(ഇരുട്ടേ....)</div><div><br></div><div><br><div><br></div><div><br></div></div>ഗീതാരവിശങ്കർ http://www.blogger.com/profile/07055319721106749293noreply@blogger.comtag:blogger.com,1999:blog-8167580359374459748.post-76284847705585259262023-12-22T15:32:00.016+05:302023-12-23T20:20:28.431+05:30<div><br></div><div>ഓർമ്മയുടെ </div><div>പാളികൾകൊണ്ടു വേണം </div><div>പുര പണിയേണ്ടതെന്ന്</div><div>പ്രത്യേകം പറഞ്ഞിരുന്നു.</div><div>നാലു ചുവരുകൾ</div><div>വെയിലിനിരിക്കാൻ</div><div>നീളത്തിലൊരു വരാന്തയും</div><div>കാറ്റിന് കയറിയിറങ്ങാൻ</div><div>വലിയ ജനാലകളും.</div><div>ഒന്നേ നോക്കിയുള്ളു</div><div>എന്തൊരുചേലെന്നുടനെ</div><div>വലതുകാൽവെച്ചു. </div><div>തിളച്ചുതൂവിയ പാൽമണത്തിന്റെ <br></div><div>വെളുത്ത രാശിയിൽ</div><div>'നിന്റെ പുര'യെന്ന് </div><div>ഞാനെന്നെ അടക്കിപ്പിടിച്ചു. </div><div><br></div><div>ഒരു രാവ് കൊണ്ട് </div><div>ആയിരത്തൊന്നോർമ്മകൾ </div><div>തൊട്ടെടുത്ത് മണക്കണം.</div><div>നോക്കിനടന്ന് കാൺകെ</div>ചോർച്ചയില്ലാത്ത <div>ഒരു ചുവരുപോലുമില്ലെന്ന്<div>ഇരുട്ടിനോട് പരാതിപ്പെട്ട്</div><div>തെളിഞ്ഞുകാണുന്ന </div><div>നനഞ്ഞ കവിൾത്തടങ്ങളിൽ വിരലോടിച്ച് <br><div><div>തണുത്ത നിലമെന്ന് ഞാൻ ചുരുണ്ടു. </div><div>ഒച്ചയെടുക്കാനറിയാത്ത </div><div>മുൻവാതിൽ </div><div>അടുത്തേക്ക് വിളിച്ചതുപോലെ.</div><div>ഓർമ്മയുടെ ഏതുപാളിയിലാവും </div><div>അത് ചെത്തിമിനുക്കിയിട്ടുണ്ടാവുക. </div><div>മുറ്റം നിലാവ് കുടിച്ചുറക്കത്തിൽ.</div><div>ഒരിറ്റുപോലും ചോരാതെ</div><div>ഉറപ്പുള്ള മേൽക്കൂരയിൽ </div><div>ആകാശമങ്ങനെ ഞാൻ ഞാനെന്ന്</div><div>തലയുയർത്തിപ്പിടിച്ച്. </div><div>ഈരേഴുപതിനാലുലോകങ്ങളിൽ </div><div>എവിടെങ്കിലും</div><div>എന്റെ പുര പോലൊന്ന്</div><div>പണിഞ്ഞിട്ടുണ്ടാവുമോ അവൻ...!</div><div><br><div><br></div></div></div></div></div>ഗീതാരവിശങ്കർ http://www.blogger.com/profile/07055319721106749293noreply@blogger.comtag:blogger.com,1999:blog-8167580359374459748.post-40370564119620908822023-12-13T13:42:00.007+05:302023-12-15T19:10:01.036+05:30<div><div> </div><div>മുറിഞ്ഞു വീശുന്ന </div><div>കനത്ത കാറ്റിൽ</div><div>ചുവന്നു കത്തുന്ന</div><div>കനൽതടം പോൽ</div><div>പരന്നു പെയ്യുന്ന</div><div>നിലാച്ചുവട്ടിൽ</div><div>തെളിഞ്ഞു പൊങ്ങുന്നു</div></div><div>ഒരു തുള്ളി ഓർമ്മ.</div><div>‐----------</div><div><div>ഒളിപ്പിച്ചതുമെന്തേ </div><div>കറുത്ത ചേലത്തുമ്പാൽ</div><div>വിടർന്ന കണ്ണാലൊന്നു </div><div>കുളിരെക്കണ്ടതുമില്ല.</div><div>ചേല നീ പിഴിഞ്ഞെന്റെ</div><div>നെറ്റിമേലിറ്റിച്ചതും</div><div>കണ്ടു ഞാനൊരുവട്ടം</div><div>മിന്നായംപോലെ കഷ്ടം.</div></div>ഗീതാരവിശങ്കർ http://www.blogger.com/profile/07055319721106749293noreply@blogger.comtag:blogger.com,1999:blog-8167580359374459748.post-73834315896061374582023-12-01T09:57:00.022+05:302023-12-06T18:46:19.520+05:30<div>അ(ശ)യനം</div><div><br></div><div>നിനച്ചിരിക്കാത്ത</div><div>നേരത്തായിരുന്നു വരവ് </div><div>ഒരുങ്ങിയിരുന്നില്ല തീരെ.</div><div>ഗാഢമായവൻ പ്രണയിക്കുമ്പോഴും</div><div>ചിറകടിച്ച് മറ്റെവിടെയോ.....</div><div><br></div><div>മാവിൻചോട്ടിലെ കസേരയിൽ </div><div>നടുവു നിവർന്നിരിക്കുന്ന</div><div>പാതിനിർത്തിയ വായനയിൽ,</div><div>ചിറകുകളൊതുക്കി മൂലയിലേക്ക് </div><div>സന്ധ്യയായെന്ന്</div><div>കലമ്പൽകൂട്ടുന്ന കൂട്ടിനുള്ളിൽ,</div><div>മറന്നുപോയോന്ന് അമറി</div><div>വാലിളക്കി അസ്വസ്ഥമാകുന്ന </div><div>തൊഴുത്തിൽ,</div><div>ഒരു പകൽ മെഴുകിയിറക്കിയ</div><div>വിയർപ്പിന്റെ കഥയെഴുതിയെടുക്കാ-</div><div>നാവാത്ത വേദനയിൽ </div><div>മുങ്ങിക്കിടക്കുന്ന കടവിൽ,</div><div>അവിടെ കാവൽനിൽക്കുന്ന </div><div>പടവുകളിൽ,</div><div>ഈറൻമാറിയ നനവിൽ </div><div>ഉടലൊന്ന് തഴുകിപ്പോകാവാതെ </div><div>കുറുമ്പുമായ്</div><div>ചില്ലകളിളക്കുന്ന വിരലുകളിൽ </div><div>അങ്ങനങ്ങനെ...</div><div><br></div><div>ഒരുങ്ങിയിരിക്കണം<br></div><div>ഒരു പകലോ ഒരു രാവോ </div><div>നിന്നെയിങ്ങനെ കണ്ടിട്ടിട്ടേയില്ലാന്ന്</div><div>അതിശയപ്പെട്ട്</div><div>മൂക്കിൻതുമ്പത്ത് വിരൽവെയ്ക്കും-</div><div>വിധം.</div><div>തട്ടിൻപുറത്തുപോലുമില്ല</div><div>മായ്ച്ചുകളഞ്ഞ അക്ഷരങ്ങൾ.</div><div>കാണാമറയത്തുമില്ല</div><div>പറത്തിവിട്ട കുറുകലുകൾ,</div><div>ഒരു മേച്ചിൽപ്പുറത്തുമില്ല</div><div>അഴിച്ചുവിട്ട അയവിറക്കൽ </div><div>തിരയിളക്കങ്ങളിലൊന്നുമില്ല</div><div>മുങ്ങിനിവർന്ന ഒഴുക്ക്,</div><div>ഒരിരവുപകലുകളിലുമില്ല</div><div>കുളിരു ചുറ്റിയ വിരലുകൾ.</div><div><br></div><div>വെറുതെയെന്നൊരു</div><div>വാക്കിന്റെ മുറ്റത്ത്</div><div>തൂവൽ കൊഴിച്ചിടുന്നു ചിറക്.</div><div><br></div><div>കാത്തിരിക്കുകയാണ്</div><div>പുനർജ്ജനിക്കാനാവാത്തവിധം </div><div>ഈയുള്ളവൾക്ക്</div><div>അവന്റെ പ്രണയത്തിൽ മരിക്കണം.</div><div><br></div><div><br></div><div><br></div><div><br></div><div><br><div><br></div></div>ഗീതാരവിശങ്കർ http://www.blogger.com/profile/07055319721106749293noreply@blogger.comtag:blogger.com,1999:blog-8167580359374459748.post-84655021255749857522023-11-15T06:42:00.015+05:302024-03-09T08:11:07.201+05:30<div>പേറ്റുനോവ് </div><div>കലശലാവുന്ന നേരത്ത്</div><div>ചൂട്ടും കത്തിച്ചുപിടിച്ച് </div><div>വഴിനീളെ മുറുക്കിത്തുപ്പി </div><div>ചോന്നുചോന്ന് </div><div>വയറ്റാട്ടിയെത്തും.</div><div>ഉടനെ,</div><div>ഊഴംവെച്ച് കൂട്ടിനെത്തിയവർ </div><div>അവിടെനിന്ന്</div><div>തിരിഞ്ഞുനോക്കി തിരിഞ്ഞുനോക്കി </div><div>നടന്നുമറയാൻ തുടങ്ങും.</div><div><br></div><div>വയറൊഴിഞ്ഞ രാവും<br></div><div>വാരിയെടുത്ത വയറ്റാട്ടിയും</div><div>വെളുക്കെ ചിരിക്കാൻ തുടങ്ങും.<br></div><div>കുഞ്ഞിനെ നിലത്തുകിടത്തി</div><div>നോവകന്ന ചുണ്ട് തുറന്ന്</div><div>നനവുള്ള നാവ് കൊരുത്ത്</div><div>രാവ് അവന്റെ കാതിൽ</div><div>പേരുചൊല്ലി വിളിക്കും.</div><div>മടിക്കുത്തിലിരുന്ന് വെറ്റിലപ്പൊതി </div><div>ആ പേര് ഏറ്റുചൊല്ലും. </div><div>ഒത്തിരി നാവുകളതേറ്റുചൊല്ലാൻ </div><div>തുടങ്ങുമ്പോൾ</div><div>അടുത്ത നോവിന് കാണാമെന്നവർ</div><div>രണ്ട് വഴികളായ് പിരിയും.</div><div><br></div>നോവിനെ<div>നേരാക്കുന്ന പ്രതിഭാസത്തെയാണ് <div>നമ്മൾ വെളിച്ചമെന്ന് പേരിട്ട് വിളിക്കാറ്. <div><br></div><div><br></div></div></div>ഗീതാരവിശങ്കർ http://www.blogger.com/profile/07055319721106749293noreply@blogger.comtag:blogger.com,1999:blog-8167580359374459748.post-180762408304397272023-11-09T08:57:00.002+05:302023-11-09T09:42:25.627+05:30പറഞ്ഞതെന്തോ, <div>തുടിക്കുന്നുണ്ട് </div><div>പൂവിതൾ </div><div>അടർന്നേറെയായിട്ടും.</div><div>കേൾക്കുന്നുണ്ടതിനെ </div><div>തുടിയായ് മണ്ണ് </div><div>കാറ്റേ കാറ്റേന്ന് </div><div>നനഞ്ഞൊരീണത്തിൽ.</div><div><br></div>ഗീതാരവിശങ്കർ http://www.blogger.com/profile/07055319721106749293noreply@blogger.comtag:blogger.com,1999:blog-8167580359374459748.post-25561370151614376142023-11-01T21:35:00.014+05:302023-11-12T14:47:31.106+05:30<div>ഇറങ്ങി വരും</div><div>നോക്കിനിൽക്കെ</div><div>നിലാവ്. </div><div>കോരിയെടുക്കണം.</div><div>ഒക്കത്തുവെച്ച് </div><div>മരങ്ങൾ കൊഴിച്ചിടുന്ന </div><div>നിഴലുകളിലൂടെ</div><div>ഒട്ടുനേരം അങ്ങോട്ടിങ്ങോട്ട് </div><div>മെല്ലെ നടക്കണം.</div><div>അവന് </div><div>കുടിക്കാനൊരു വിരൽ, </div><div>ഉള്ളിൽ</div><div>കിടക്കാനൊരു പുൽപ്പായ.</div><div><div>തുറന്ന ജനാലകൾക്കുനേരെ </div><div>കണ്ണുകൾ പതിയെ അടയ്ക്കണം.</div></div><div>ഒഴുകിവരുന്ന പാട്ടിനൊപ്പം </div><div>നീന്തിനീന്തി മറുകരയിലേക്ക്.</div><div>കാറ്റ് പതുങ്ങിയെത്തും</div><div>കിന്നാരംപറയാൻ നിക്കണ്ട.</div>കിനാക്കൾ <div>പെയ്തിറങ്ങുന്നതു കാണാം. <div>എണ്ണിയെടുക്കാൻ നോക്കരുത് </div><div>അവർ പെയ്ത്ത് നിർത്തിയേക്കും. </div></div>ഗീതാരവിശങ്കർ http://www.blogger.com/profile/07055319721106749293noreply@blogger.comtag:blogger.com,1999:blog-8167580359374459748.post-68227735427760191612023-10-29T10:52:00.008+05:302023-10-30T08:53:00.515+05:30<div>കണ്ണുകളടച്ച് </div><div>പടവുകൾ എണ്ണിക്കൊണ്ടിരിക്കെ</div><div>ദേവകിയമ്മ കൈയിൽ പിടിച്ചു.</div><div>വേവിച്ചുടച്ച കപ്പയ്ക്ക് മീതെ വിളമ്പുന്ന</div><div>തിളച്ച മീൻകറിയുടെ മണത്തെ</div><div>ചന്ദനത്തിന്റെ ഗന്ധം കഴുകികളഞ്ഞിരിക്കുന്നു.</div><div>എന്നെ നന്നായി പുതപ്പിച്ചു കിടത്തി ഞങ്ങളിറങ്ങി.</div><div>പുറത്ത് കാത്തുകിടപ്പുണ്ട് </div><div>കുഞ്ഞൂട്ടമ്മാവൻ ഓടിക്കുന്ന മൂക്കുനീണ്ട പച്ച കുടുക്ക ബസ്.</div><div>അച്ഛന്റെ മടിയിലിരുന്ന്</div><div>ഓടുന്ന മരങ്ങളും പാടങ്ങളും കണ്ട അതിശയവണ്ടി.</div><div>മഞ്ഞപ്പിത്തം കരൾ പറിച്ചാണത്രെ കുഞ്ഞൂട്ടമ്മാവൻ.........</div><div>മൂടുപടം അഴിച്ചുമാറ്റാത്ത മഞ്ഞിനോട് കലഹിച്ച്</div><div>ദൂരെ മാറിനില്പാണ് സൂര്യൻ.</div><div>കരിയിലകൂട്ടി ,തീകായാൻ തുടങ്ങിയിരിക്കുന്നു വല്യച്ഛൻ. </div><div>തീയ്ക്കൊപ്പം കരുകരെ ശബ്ദത്തിൽ </div><div>ചത്തുവീഴുന്ന പ്രാണികൾ.</div><div>വിരൽ നീട്ടിപ്പിടിച്ച് ,പറ്റിച്ചേർന്നിരിക്കാൻ </div><div>വെറ്റിലചെല്ലം കട്ടെടുത്ത് ,ചുണ്ട് ചോപ്പിച്ചവൾ ഇനിയും എത്തിയിട്ടില്ല .</div><div>കഥകേട്ട് , കഥകേട്ട് അവളൊരു കഥയില്ലാത്തവളായെന്ന്</div><div>വല്യച്ഛൻ എങ്ങനെ അറിയാൻ.</div><div>പാതയ്ക്കിരുവശവും ഒരേ വലുപ്പവും നിറവുമുള്ള വീടുകൾ.</div><div>ഇടതുവശത്തുള്ള ഒരു വീട്ടുമുറ്റത്ത് പത്രക്കാരൻ ചെക്കനെ</div><div>അക്ഷമയോടെ നോക്കിനിൽപ്പാണ് അച്ഛൻ.</div><div>വേഗതയില്ലാത്ത വണ്ടിയുടെ വേഗത എനിക്കായി വീണ്ടും കുറച്ച്</div><div>കുഞ്ഞൂട്ടമ്മാവൻ കരുണയുള്ളവനായി.</div><div>വിരലുകൾ കുറേക്കൂടി അമർത്തി ദേവകിയമ്മയും.</div><div><br></div><div>നിറഞ്ഞ അകിടുകൾ മൊന്തയിലേയ്ക്ക് കറന്നെടുത്ത്</div><div>കരച്ചിൽ തീർത്ത് അകത്തേയ്ക്ക് കയറിപ്പോകുന്നു അമ്മിണീടമ്മ.</div><div>ശാന്തമ്മായീടെ തൂമ്പയുടെ അറ്റത്ത്</div><div>ചേമ്പ് പുഴുക്കിന്റെ കൊതിയൂറുന്ന മണം.</div><div>കുളക്കടവിൽ മുട്ടോളമെത്തുന്ന തലമുടി വിടർത്തിയിട്ട്</div><div>മേലെ നോക്കി സ്വപ്നം കണ്ടുനില്പാണ് സുജാത.</div><div>സാന്ത്വനചികിത്സാമുറിയിൽ കണ്ട ആ പാതിയടഞ്ഞ കണ്ണുകൾ</div><div>വേണ്ടാ...... ഓർക്കണ്ട.</div><div><br></div><div>കവലയിൽ തുണിക്കട നടത്തിയിരുന്ന മജീദ്ക്ക കോലായിലിരുന്ന് </div><div>നസീറാടെ ഉമ്മയെ നീട്ടിവിളിക്കുന്നു.</div><div>'നസീറാ സ്റോറിലായിയിരുന്നു </div><div>അച്ഛൻ തുണിമുറിച്ചു വാങ്ങലും</div><div>അളവെടുക്കാൻ ശ്വാസംപിടിച്ചു നിന്ന എന്റെ ചില വൈകുന്നേരങ്ങളും.</div><div>സ്കൂൾമുറ്റത്ത് ,ഒരേ നിറത്തിൽ നസീറയും ഞാനും ഇരട്ടക്കുട്ടികളാകും.</div><div>പിന്നെ അങ്ങോട്ടുമിങ്ങോട്ടും ചന്തം നോക്കി നില്ക്കും.</div><div>ഈ മജീദ്ക്കയ്ക്ക് ഒരു മാറ്റോമില്ല. </div><div>കുഞ്ഞൂട്ടമ്മാവന്റെ ബസ് ഒന്നു മുരണ്ട്, നിന്നു.</div><div>അങ്ങുദൂരെ നിന്നൊരു നിഴൽ</div><div>ഒരാണ്കുട്ടിയായി രൂപാന്തരം പ്രാപിക്കുന്നു</div><div>മണ്ണപ്പം ചുട്ടുവെച്ച് വട്ടയിലകൾ നിരത്തിയിട്ട് </div><div>വലിയ ചിരിപൊട്ടുന്നിടത്ത് </div><div>പിണങ്ങി മുഖം കനപ്പിച്ച് </div><div>'നിങ്ങട പാട് നോക്കെന്ന് തിരിഞ്ഞുനടന്ന</div><div>കുറുമ്പിന്റെ പന്ത്രണ്ടുകാരൻ.</div><div>ഒടുവിൽ.........</div><div>വാക്ക് തെറ്റിച്ച് </div><div>ആരുടെയോ വിരൽപിടിച്ച്</div><div>അവളെക്കൂട്ടാതെ ഇങ്ങോട്ട് പുറപ്പെട്ടതാണവൻ.</div><div>അവനിപ്പൊഴും അതേ പ്രായം.</div><div><br></div><div>നിറയെക്കാണാൻ ,കണ്ണുകൾ ആവുന്നിടത്തോളം തുറന്നുപിടിച്ചു.</div><div>പെട്ടെന്ന് ഒരപശകുനത്തിന് ചിറകുമുളച്ചതുപോലെ</div><div>വരിക്കപ്ലാവിന്റെ കൊമ്പിൽനിന്ന്</div><div>കണ്ണാടി തകർത്തുകൊണ്ട് കൂവി പതിച്ച രണ്ടുൾക്കകൾ.!</div><div>കമ്പിയിൽ ആഞ്ഞിടിച്ച മൂക്ക് പൊത്തിപ്പിടിച്ച്</div><div>വേദനയോടെ,നിശബ്ദമായിക്കരഞ്ഞ്</div><div>ഞാനിതാ, ഇരുട്ടിന്റെ അവസാനപടവും</div><div>എണ്ണിത്തീർത്തിരിക്കുന്നു .</div>ഗീതാരവിശങ്കർ http://www.blogger.com/profile/07055319721106749293noreply@blogger.comtag:blogger.com,1999:blog-8167580359374459748.post-28413877422251587642023-10-13T15:29:00.014+05:302023-10-13T19:00:56.865+05:30ഇതാ ആകാശം<div>നീ വരച്ചത് </div><div>അതാ കടൽ</div><div>അതും നീ വരച്ചത് </div><div>വിരലമർത്തി പിടിച്ചിരിക്കുന്നു </div><div>ഒരു കുഞ്ഞിനെയെന്നപോലെ. </div><div>കാണാനാവുന്നില്ലെനിക്ക്,</div><div>നിറംമങ്ങിയും തിരയടങ്ങിയും </div><div>വിയർത്തുകിടക്കുകയാവും.</div><div><br></div><div>ഒരു നിമിഷത്തിന്റെ നിർവേദംകൊണ്ട് </div><div>ചലനമറ്റുപോയ ഘടികാരം. </div><div>മുനയുടെ അറ്റങ്ങളിൽ പറ്റിനിൽക്കുന്ന</div><div>ചരമമടഞ്ഞ ചോരത്തുള്ളികളുടെ</div><div>പ്രവാഹം.</div><div><br></div><div>ഏതു യാമത്തിലാവും </div><div>ഞാനുണർന്നെണീറ്റത് </div><div>പറന്നുയരാൻ ഒരു തൂവൽകനം </div><div>കടമെടുത്തത്.</div><div><br></div><div>കാണാനാവുന്നില്ല,</div><div>ഉറക്കത്തിലാണ്ടുകിടക്കുന്ന മണ്ണും</div><div>നടന്നുതീർത്ത വഴികളും </div><div>കുഴഞ്ഞുവീണ നിഴലുകളും.</div><div>ഉറക്കംനടിച്ചു കിടപ്പുണ്ടാവും </div><div>തൊട്ടുരുമ്മിനടന്നൊരോർമ്മയിൽ </div><div>എന്റെ കരിനീലക്കണ്ണുള്ള പൂച്ച</div><div>വിരലുകൾ മോഹിച്ച്</div><div>അറിയാതുറങ്ങിപ്പോയ വയലിൻ</div><div>പുലർച്ചെ മുറ്റത്ത് </div><div>തീറ്റയ്ക്കെത്തുന്ന കരിയിലക്കിളികൾ.</div><div><br></div><div>ഒറ്റയ്ക്ക് പറക്കണം</div><div>കാട്ടിത്തന്നതല്ല</div><div>പക്ഷേ കാണാനാവുന്നുണ്ട് </div><div>ദൂരെ</div><div>ഇരുട്ടെടുത്തണിഞ്ഞ </div><div>സൂര്യകാന്തക്കല്ലിന്റെ മൂക്കുത്തി.</div><div>പറന്നുയരണം </div><div>കിനാവുദിക്കുന്ന ആ ദേശത്തേയ്ക്ക്.</div><div><br></div><div><br></div><div><br></div><div><br></div><div><br></div>ഗീതാരവിശങ്കർ http://www.blogger.com/profile/07055319721106749293noreply@blogger.comtag:blogger.com,1999:blog-8167580359374459748.post-29687115040055241522023-10-03T10:30:00.010+05:302023-10-03T12:19:33.437+05:30ആർത്തലച്ച് മഴ വരുന്ന ചില കാലങ്ങളിൽ <div><div>എന്റെ പുരയിലെ കലങ്ങളും ചട്ടികളും </div><div>കുഞ്ഞുപെട്ടിയുമൊക്കെ ആരോടും മിണ്ടാതെ </div><div>പുഴയ്ക്കൊപ്പമിറങ്ങിപ്പോകും.</div><div>കോഴികളും ആടുകളുമൊക്കെ </div><div>വെള്ളത്തിനു മുകളിലൂടെ ചിറകിട്ടടിച്ചും </div><div>ചെവിയിട്ടടിച്ചും </div><div>നീന്തിനീന്തി കാണാതാവും.</div><div>മഴയിറങ്ങിപ്പോകുമ്പോൾ കുമ്പിട്ടു-</div><div>നിൽക്കുന്ന പുരയെ നാലാളൊരുമിച്ച് </div><div>നിവർത്തി നിർത്തും. </div><div>ഒടിഞ്ഞ കൈകാലുകളിൽ പ്ലാസ്റ്ററിട്ട് </div><div>ഉറപ്പിക്കും. </div><div>അയ്യത്ത് മേയുന്ന അടുത്ത വീട്ടിലെ </div><div>പശുവിന്റെ ചാണകമെടുത്തുകൊണ്ടു-</div><div>വന്ന് നിലം മെഴുകിയൊരുക്കും. </div><div>ഒട്ടിയൊട്ടിയില്ലാതായ വയറുമായി</div><div>കുഞ്ഞുങ്ങൾ </div><div>മഴയും പുഴയും ഒരുമിച്ചിറങ്ങിപ്പോയ </div><div>മുറ്റത്തെ ചെളിവെള്ളത്തിൽ ചവിട്ടി </div><div>ചെരുപ്പിട്ടതായി അഭിനയിച്ചു കളിക്കും. </div><div>വെയില് വരുമ്പോൾ </div><div>അടുപ്പ് ചിരിക്കാൻ തുടങ്ങുമ്പോൾ </div><div>ഒക്കെയും മറക്കും.</div><div>അടച്ചുറപ്പില്ലാത്തതുകൊണ്ട് രാത്രി </div><div>പുഴ പറയുന്നതൊക്കെ അക്ഷരംവിടാതെ കേൾക്കാം. </div><div>പണ്ട് മഴ ഊക്കോടെ ചാടിവീണൊഴുകി-</div><div>യിരുന്ന തന്റെ കൂട്ടരെയും</div><div>അവരുടെ കൈവഴികളെയും </div><div>ജീവനോടെ കുഴിച്ചുമൂടിയവരുടെ- ചരിത്രം </div><div>എണ്ണിയെണ്ണി പറഞ്ഞവൾ</div><div>നെടുവീർപ്പിടും. </div><div>അവരുയിർത്തെഴുന്നേറ്റൊഴുകട്ടെ<br></div><div>ഞാനീ മണ്ണിൽനിന്നെവിടേയ്ക്കുമില്ല.</div><div>പുഴയുടെ മണമാണോരോ അണുവിലും. </div><div>ഇനിയും മഴ കലിതുള്ളി വരും </div><div>ഒരു നാൾ ഞാനും നീന്തിനീന്തി </div><div>അക്കരെയെത്താതെ </div><div>അറിയപ്പെടാത്ത ഒരു ചരിത്രമായേക്കും.</div><div><br></div><div><br></div><div><br></div><div><br></div></div>ഗീതാരവിശങ്കർ http://www.blogger.com/profile/07055319721106749293noreply@blogger.comtag:blogger.com,1999:blog-8167580359374459748.post-71709390404878639582023-10-02T08:59:00.002+05:302023-10-07T07:39:45.687+05:30അഴിച്ചും കെട്ടിയും <div>പുരയൊരുക്കുന്ന <div>കലിയിളകിയ മുകിൽപെണ്ണാളിന് </div><div>നിറങ്ങളേഴെണ്ണമടുക്കിവെച്ചൊരു </div><div>കരുത്തൻ മേൽക്കൂരയൊരുക്കുന്നാകാശം.</div></div>ഗീതാരവിശങ്കർ http://www.blogger.com/profile/07055319721106749293noreply@blogger.comtag:blogger.com,1999:blog-8167580359374459748.post-49838366942333344222023-09-30T12:52:00.004+05:302023-09-30T15:32:34.340+05:30<div><br></div><div><br></div><div>ഉയർന്നുപൊങ്ങിത്തെളിയുന്നൊ-</div><div>രോർമ്മ</div><div>അണഞ്ഞുപോം തിരി കെടുന്ന മാത്ര.</div><div>കാറ്റൊന്നു ചികഞ്ഞപാടുണർ-</div><div>ന്നെണീക്കും <div>കരിഞ്ഞയിലതൻ ചടുമർമ്മരം പോൽ. </div></div><div><br></div><div>(സ്വതന്ത്രപരിഭാഷ)</div><div><br></div><div><div>(<i>memory is an autumn leaf that murmers</i></div><div><i>a while in the wind and then is heard no more.....Kahlil Gibran)</i></div></div>ഗീതാരവിശങ്കർ http://www.blogger.com/profile/07055319721106749293noreply@blogger.comtag:blogger.com,1999:blog-8167580359374459748.post-23395107616763238022023-09-29T19:20:00.009+05:302023-10-01T09:27:27.725+05:30തിരശ്ശീലയ്ക്ക് പുറകിൽ <div>ഒരു നിഴലായ് കണ്ടു എന്നത് നേര് </div><div>തൊട്ടില്ല, </div><div>അതിരില്ലാ പാടത്തിനപ്പുറമെന്ന് </div><div>കേൾക്കാതെപോയൊരു</div><div>കൊയ്ത്തുപാട്ടിന്റെ കിനാച്ചരട് </div><div>കെട്ടിയെന്നു മാത്രം</div><div>ഒരു അലയായ് കേട്ടു എന്നത് നേര് </div><div>കരകാണാക്കടലിനക്കരെയെന്ന് </div><div>പറയാതെപോയൊരു </div><div>കഥയുടെ രസച്ചരട് </div><div>അഴിച്ചുവെച്ചു എന്നു മാത്രം </div><div>നിലാവലക്കിയ പുതപ്പിനുള്ളിൽ</div><div>കിനാവായ് വന്നെങ്കിലെന്ന് </div><div>പലവട്ടം മോഹിച്ചു എന്നതും നേര് </div><div>വന്നില്ല,</div><div>കുളിച്ചുകയറി വരുന്നേരം </div><div>ജനലിനിപ്പുറം മറഞ്ഞ്</div><div>പാദങ്ങൾ നോക്കിനിന്നുവെന്നു മാത്രം. </div><div><br></div><div>പടിയിറക്കിവിട്ടതാണ്.........</div><div>ഞാൻ, സ്മാർത്തവിചാരം ചെയ്യപ്പെട്ട </div><div>ഒരു വാക്ക്.</div><div><br></div><div><br><div><br></div></div>ഗീതാരവിശങ്കർ http://www.blogger.com/profile/07055319721106749293noreply@blogger.comtag:blogger.com,1999:blog-8167580359374459748.post-10614742337498712592023-09-23T12:57:00.006+05:302023-09-23T19:23:04.551+05:30തനിച്ചു നിൽക്കുന്ന മടിച്ചി മാവുണ്ട് <div><div>കുനിഞ്ഞുവന്നെന്റെ നെറുകയിൽതൊട്ട് </div></div><div>വിറപൂണ്ടെന്നോട് പതിയെ ചൊല്ലുന്നു</div><div>പറന്നുവന്നൊരാ കിളികളൊത്തു നീ </div><div>മുഴുത്ത മാമ്പഴം പകുത്തു തിന്നതിൻ </div><div>കൊതി അടങ്ങിയിട്ടില്ലെനിക്കിന്നുമേ. </div><div><br></div>ഗീതാരവിശങ്കർ http://www.blogger.com/profile/07055319721106749293noreply@blogger.comtag:blogger.com,1999:blog-8167580359374459748.post-30078284862665814572023-09-15T15:51:00.010+05:302023-09-15T18:46:07.110+05:30അന്നൊരു മൂവന്തി<div>മഴയും നനഞ്ഞൊരു പുഴ</div><div>പുരയിലേയ്ക്കു കയറിവന്നു</div><div>നടക്കാൻ പഠിക്കുന്നൊരു</div><div>കുഞ്ഞിനെപ്പോലെ. </div><div>ഇറങ്ങിപ്പോയപ്പോഴുണ്ട്</div><div>കമഴ്ത്തിവെച്ചിരുന്ന മൺകലങ്ങളുടെ</div><div>വായ പിളർന്ന്</div><div>നിറയെ തിളങ്ങുന്ന പരൽമീനുകൾ. </div><div>മഴ മാഞ്ഞുപോയി </div><div>നോക്കുമ്പോൾ</div><div>മെഴുകിവെടിപ്പാക്കിയ നിലത്ത് </div><div>നിറയെ സൂര്യന്റെ വിരലുകൾ </div><div>കണേണ്ട കാഴ്ച !</div><div>ആരോടെങ്കിലും പറയാതെങ്ങനെ</div><div>പുഴയെ നോക്കി ചെന്നപ്പൊഴോ </div><div>കണ്ണൊക്കെ കലങ്ങി</div><div>അവൾ പനിപിടിച്ച് കിടപ്പാണ്.</div><div>പറഞ്ഞിട്ടെന്തു കാര്യം </div><div>മഴയത്ത് കുടയെടുക്കാതെ </div><div>വന്നതെന്തേന്ന് ചോദിക്കാനും മറന്നു. </div><div><br></div>ഗീതാരവിശങ്കർ http://www.blogger.com/profile/07055319721106749293noreply@blogger.comtag:blogger.com,1999:blog-8167580359374459748.post-60074386863719441312023-09-07T13:44:00.008+05:302023-09-13T13:37:57.424+05:30<div>തിണ്ണയിലൊറ്റക്കിരുന്ന് </div><div>ഒരു പകൽക്കിനാവിന്റെ</div><div>മുടിയുടക്കറുക്കുന്നതിനിടെ </div><div>മുങ്ങാങ്കുഴിക്ക് പോയൊരോർമ്മയെ</div><div>കുരുക്കഴിച്ചെടുക്കുന്നു </div><div>അരിച്ചരിച്ചിറങ്ങുന്ന വെയില്.</div><div><br></div><div>ഇല്ലാത്ത പേനിനെ തപ്പിയെടുക്കാൻ</div><div>പരതിനടക്കുന്നതിനിടെ </div><div>ആകാശത്തിന്റെയൊരു വാൽക്കഷണം മുറിച്ചെടുത്ത്</div><div>അതിൽ മഴവില്ലും പതിച്ചുവെച്ച് </div><div>കരിപുരണ്ട വിരലുകൾ </div><div>കൂട്ടിപിടിച്ചതിൽ ചുണ്ടമർത്തുന്നു തോരാതെ.</div><div><br></div><div>കടലു പോലെ നീലിച്ച കണ്ണിൽ<br></div><div>പുഴയൊഴുക്കിവിട്ട് മാഞ്ഞിട്ടും </div><div>തോരാതെ നുരയുന്ന ഉന്മാദത്തിന്റെ </div><div>തിര.</div><div><br></div><div>മൂക്കിൻ തുഞ്ചത്തു തട്ടിത്തെറിച്ച് </div><div>തിളച്ചയെണ്ണയിലെ കടുകുമണി</div><div>തിളവരാതെ പിണങ്ങിക്കിടക്കുന്ന</div><div>തെറ്റായളന്നിട്ട കുത്തരി</div><div>പാതി ചിരകിക്കളഞ്ഞ തേങ്ങാമുറി</div><div>കറിക്കഷണങ്ങളിലേയ്ക്കെ-</div><div>ത്തിനോക്കുന്ന മുറിഞ്ഞ വിരല്....</div><div><br></div><div>തിടുക്കത്തിലൊരു വട്ടംകൂട്ടൽ.<br></div><div>എന്നിട്ടും </div><div>ഉപ്പും മുളകും പുളിയും പാകമെന്നും</div><div>ഇന്നലത്തെക്കാളേറെ രുചിയാണെന്നും</div><div>ഉണ്ടു നിറയുന്ന വിശപ്പ്.</div><div><br></div><div>കടലിനുമതേ രുചി </div><div>ഇന്നലെ കുറുക്കിയതു പോലെ.!</div>ഗീതാരവിശങ്കർ http://www.blogger.com/profile/07055319721106749293noreply@blogger.comtag:blogger.com,1999:blog-8167580359374459748.post-80096596702298700652023-09-07T06:57:00.009+05:302023-09-07T10:11:03.548+05:30പുതച്ചുറങ്ങാൻ<div>ഒരുനൂൽ തണുപ്പെന്ന് </div><div>വിയർത്ത് കേഴുന്നെൻ </div><div>വിളർത്ത മൺപുര. </div><div><br></div><div>പതിഞ്ഞ പാട്ടിന്റെ </div><div>കരിഞ്ഞൊരീരടി </div><div>മറിച്ചുനോക്കുന്നു </div><div>മെലിഞ്ഞവൾ രാത്രി. </div><div><br></div><div>തളർന്ന മുറ്റത്തെ </div><div>ഇളിച്ചു കാട്ടുന്നു </div><div>തലയ്ക്കൽ നിൽക്കുന്ന </div><div>മദിച്ച ചന്തിരൻ. </div><div><br></div><div>ഉണർന്ന കാറ്റിന്റെ</div><div>വിരൽ കൊരുത്തതാ </div><div>പുതപ്പ് തുന്നുന്നു </div><div>പടർന്ന തേന്മാവ്. </div><div><br></div><div><br></div><div><br></div><div><br></div><div><br><div><br></div></div>ഗീതാരവിശങ്കർ http://www.blogger.com/profile/07055319721106749293noreply@blogger.comtag:blogger.com,1999:blog-8167580359374459748.post-21257682687975768692023-09-02T16:16:00.017+05:302023-09-26T07:05:56.749+05:30തികച്ചും ശൂന്യമായ<br>ചില ഇടവേളകളുണ്ട്<br>വായിക്കാനാവാതെ<br>പാട്ടുകേൾക്കാനാവാതെ<br>നിസ്സംഗതയുടെ ഒറ്റപ്പെടലിന്റെ<br>ഒരു നേർചിത്രം പോലെ.<br><br>മയക്കത്തിന്റെ ചിറകുകൾ<br>വാരിയെടുത്തു കൊണ്ടുപോകാറുണ്ട്<br>ഓർമ്മകളെ മേയാൻ വിടുന്ന<br>തണൽവഴികളിലൂടെ.<br>പ്രത്യാശയുടെ കൂട്ടിലോ<br>നിരാശയുടെ മരുഭൂവിലോ<br>അവസാനിപ്പിക്കും <br>വഴിതെറ്റിപ്പോകാത്ത ചിറകടക്കം.<br><br>നെഞ്ചോടുചേർത്തു പിടിച്ച<br>സ്ലേറ്റും പുസ്തകവുമായി<br>പാടവരമ്പിലൂടെ <div>അമ്മയുടെ പിറകേ നടന്നുനടന്ന്<br>ഞാൻ ഒന്നാം ക്ലാസ്സിലെ<br>മുൻബെഞ്ചിൽ ചെന്നിരിക്കുന്നു.<br>പാറുക്കുട്ടി ടീച്ചറിന്റെ കേട്ടെഴുത്ത് <br>ഒരക്ഷരതെറ്റും വരുത്താതെ<br>ഒന്നാമതെത്തുന്നു.<br>അവിടുന്ന് വരാന്തയിലൂടെ<br>നാലാംക്ലാസ്സിലേയ്ക്ക്.</div><div>നിലത്ത് വട്ടത്തിൽ ചമ്രംപടിഞ്ഞിരുന്ന്</div><div>കൂട്ടുകാരുമൊത്ത് </div><div>പൊതിച്ചോർ പങ്കിട്ടുകഴിക്കുന്ന ഉച്ച.<br>ചെറിയ കെട്ടിടത്തിൽനിന്ന്<br></div><div>അമ്മയുള്ള വലിയ കെട്ടിടത്തിലേയ്ക്ക്. </div><div>കുട്ടികളില്ലാത്ത സീത ടീച്ചറിന്റെ വീട്ടിൽ<br>പലഹാരം കഴിച്ച് കഥയും കേട്ടിരിക്കുന്ന </div><div>ചില രാത്രികൾ.</div><div><br>കലാലയത്തിലെ വിശാലമായ<br>ക്ലാസ്സ് മുറിയുടെ മുഴക്കത്തിൽ <br>ഒരു കുഴലൂത്തുകാരന്റെ <div>പിന്നാലെയെന്നപോലൊരു കവിത <br>മുന്നിലിരിക്കുന്ന കുട്ടികൾക്ക് </div><div>അഭിമുഖമായി </div><div>എന്റെ വിരൽപിടിച്ചങ്ങനെ</div><div>'മനസ്വിനി'യായി ഒഴുകിപ്പരക്കുന്നു</div><div>നീണ്ട കരഘോഷം <br></div><div>എത്തിനോക്കുന്ന അപരിചിതരായ കുട്ടികൾ.</div><br>ജന്തുശാസ്ത്രവും ജനിതകഘടകങ്ങളും<br>കൂട്ടുകൂടാനാളില്ലാതെ<br>കട്ടിയുള്ള പുതപ്പിനുള്ളിൽ<br>ഉറങ്ങിക്കിടക്കുന്ന<br>എന്റെ ചെറിയ വായനമുറിയുടെ<div>നിശ്ചലദൃശ്യങ്ങൾ. <br><br>കത്തിക്കരിഞ്ഞ<br>കവിതകൾ,ഡയറിക്കുറിപ്പുകൾ,<br>ആസ്വാദനങ്ങൾ.........<br>ഒലിച്ചുപോകുന്ന ചാരക്കൂട്ടിന് മുകളിലൂടെ<br>വിരൽതുമ്പുപിടിച്ച് നടന്നുപോകുന്നു <br>നിഷേധമെന്ന വാക്കെഴുതാനറിയാതെ<br>തോറ്റുപോയൊരു കവിത.<br><br>മയക്കത്തിൽ നിന്നുണരുമ്പോൾ<br>സമയസൂചികളിൽ<br>അടയാളപ്പെടുത്തി വെച്ചിരിക്കുന്നു <br>എന്റെ ഒടിഞ്ഞുപോയ കാലുകൾ.<br><br><br></div></div>ഗീതാരവിശങ്കർ http://www.blogger.com/profile/07055319721106749293noreply@blogger.comtag:blogger.com,1999:blog-8167580359374459748.post-50666156526117864392023-08-31T20:36:00.027+05:302023-09-21T18:28:46.198+05:30<div>ഒറ്റയായ്.....</div><div>കൂട്ടംതെറ്റിനിന്ന് </div><div>താഴേയ്ക്കുറ്റുനോക്കുന്ന <div>നിന്നോടിപ്പോൾ<div>അവർ ചോദിച്ചതെന്തെന്നറിയാൻ<br>എനിക്ക് നക്ഷത്രങ്ങളുടെ ഭാഷ പഠിക്കേണ്ടതില്ല.</div><div><br></div><div>ഇവിടെ നിശാഗന്ധി ചിരിക്കാൻ </div><div>തുടങ്ങുന്നു.<br>ജരാനര ബാധിക്കാത്ത <div>ആ നാട്ടുവഴികളിൽ<br>ഋതു ഇടയ്ക്കിടയ്ക്ക് കുപ്പായം മാറാറുണ്ടോ?</div><div>മഴയോട് പൊരുതിത്തോറ്റ നിറങ്ങളാണ്</div><div>മുറ്റം നിറയെ. </div><div>കാറ്റിനുറങ്ങാൻ ചില്ലകൾ കൂടൊരുക്കുന്നുണ്ട് </div><div>കിളികൾ പഠിപ്പിച്ച പാട്ടുകൾ </div><div>മൂളിനോക്കുന്നുണ്ടിലകൾ</div><div>ദേ, ഇരുട്ട് വീണ്ടുമിരുളാൻ തുടങ്ങുന്നു.</div><div><br>നീയൊരു താമരത്തണ്ട് താഴേയ്ക്കിട്</div><div><div>മുത്തശ്ശി പ്ലാവിന്റെ കൊമ്പിലൊരൂഞ്ഞാൽ കെട്ടി<br>ആയത്തിലായത്തിലാടി </div><div>ഞാൻ നിന്റെ വിരൽപിടിക്കട്ടെ.</div></div></div></div></div>ഗീതാരവിശങ്കർ http://www.blogger.com/profile/07055319721106749293noreply@blogger.com