2012, ഓഗസ്റ്റ് 14, ചൊവ്വാഴ്ച


ബീഹാര്‍ സ്വദേശിയായ അഭ്യസ്തവിദ്യനായ ഒരു യുവാവ് മലയാളികളുടെ കൈകളാല്‍
ഈയിടെ കൊല്ലപ്പെട്ടു ......അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ എത്തുംമുമ്പ് വര്‍ക്കലയില്‍
മുനി നാരായണപ്രസാദിനോടൊപ്പം 20 ദിവസത്തോളമുണ്ടായിരുന്നു ........അവിടത്തെ സര്‍വമതപ്രാര്‍ഥനയില്‍ നിന്ന് അയാള്‍ക്ക്‌ ഏറ്റവുമെളുപ്പത്തില്‍ ഹൃദിസ്ഥമായ പ്രാര്‍ഥനയായിരുന്നു ' ബിസ്മില്ലാഹി റഹ് മാനി റഹിം ' എന്നത് ..............ആധ്യാത്മിക ഗുരുക്കന്മാരുടെ അനുയായികള്‍ക്ക് രക്തദാഹികളായി പരിണമിക്കാന്‍ എത്ര കുറഞ്ഞ നിമിഷങ്ങളേ വേണ്ടു എന്ന് പരക്കെ തിരിച്ചറിയപ്പെടുന്ന ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലാണ് കേരള ഭരണകൂടം ഒട്ടകപ്പക്ഷിയെപ്പോലെ അതിന്റെ തല അവസരവാദ പരമായ വര്‍ഗീയതാ പ്രീണനന്റെയും സ്വജനപക്ഷപാതത്തിന്റെയും പൂഴിമണ്ണില്‍ നിയമവാഴ്ച്ചയെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് പൂഴ്ത്തിനില്‍ക്കുന്നു ..........ടി . പി .ചന്ദ്രശേഖരന്‍ വധത്തെ ശരിയായിത്തന്നെ അതിന്റെ എല്ലാ ഗൌരവത്തോടെയും കൈകാര്യം ചെയ്ത മാധ്യമങ്ങളാണ് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഒരു ആള്‍ദൈവത്തിന്റെ മുന്നില്‍ പഞ്ചപുശ്ചമടക്കി നില്‍ക്കുന്നത് ..............ഭഗവത്ഗീതയില്‍ രക്തചൊരിച്ചില്‍ ന്യായീകരിക്കപ്പെടുന്നത്‌ ധര്‍മയുദ്ധത്തിലാണ് .സത് നാം സിംഗ് ഒരു യുദ്ധവും ചെയ്തില്ല .
അയാള്‍ നിരായുധനും നിരാലംബനുമായിരുന്നു ................കരുണാമൂര്‍ത്തിയെന്നും സ്നേഹനിധിയെന്നുമെല്ലാം വിശേഷിപ്പിക്കപ്പെടുന്ന ഒരു സ്ത്രീയുടെ കണ്‍ മുന്നില്‍ നിന്ന് നായയെപ്പോലെ അടിച്ചിറക്കി മര്‍ദിക്കപ്പെട്ട ആ യുവാവ് മാനസികാരോഗ്യാശുപത്രിയിലെ
തറയിലൂടെ ഇഴഞ്ഞു കുളിമുറിയിലെ നിലത്തു വീണു കിടന്ന വെള്ളം നായയെപ്പോലെ നക്കിക്കുടിച്ചാണ് മരിച്ചത് ........................................................

------------- ശ്രീ . സക്കറിയ
( മാതൃഭൂമി ആഴ്ചപ്പതിപ്പ് )

കൊല ചെയ്യപ്പെട്ടത് ഒരു നിരായുധന്‍ .വാക്കുകളായിരുന്നു
ആയുധമെങ്കില്‍ , അവന്‍ ആരായിരുന്നു എന്ന് തെളിയിക്കാന്‍
അവന്‍ ജീവിച്ചിരിക്കണമായിരുന്നു .

ഒന്ന് വിരല്‍ ചൂണ്ടിയാല്‍ ,, ഉത്തരത്തിന്റെ മുനയൊടിച്ചാല്‍ ,,
തിരുത്താന്‍ ആവശ്യപ്പെട്ടാല്‍ അസഹിഷ്ണുക്കളും അസ്വസ്ഥരും
ആയിത്തീരുന്ന കാവല്‍ മാലാഖമാര്‍ , രാഷ്ട്രീയത്തിന്റെയും
മതത്തിന്റെയും കാവല്‍ മാലാഖമാരായി സ്വയം അവരോധിക്ക -
പ്പെട്ടവര്‍ . അവര്‍ക്ക് ദാഹം തീരണമെങ്കില്‍ എതിരെ വന്നു
നില്‍ക്കുന്നവന്റെ രക്തം കൂടിയേ തീരൂ .65 വര്‍ഷത്തെ
സ്വാതന്ത്ര്യാസ്വാദനത്തിന്റെ ബാക്കിപത്രം .

നഷ്ടം ഒരു കുടുംബത്തില്‍ മാത്രമായി എന്നേക്കുമായി
ഒതുങ്ങും .മറ്റുള്ളവര്‍ക്ക് കാണാനും കേള്‍ക്കാനും ദുരന്തങ്ങള്‍
ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടേയിരിക്കും .
മനുഷ്യരുടെ ഓര്‍മയ്ക്ക് ആയുസ്സ് കുറവാണെന്നും ചരിത്രത്തില്‍
മായം ചേര്‍ക്കാമെന്നും ആസൂത്രകര്‍ക്ക് നന്നായി അറിയാം

അഹിംസ , സത്യം , ത്യാഗം ,ധര്‍മം ഒക്കെയും കുഴിച്ചുമൂടിയ
ഈ മണ്ണില്‍ നിന്നുകൊണ്ട് , അമ്മമാരുടെ പെയ്തൊഴിയാത്ത
കണ്ണുകള്‍ കണ്ടില്ലാ എന്ന് നടിക്കാതെ നമുക്ക് നാളെ , ഈ
ഒരു ദിവസമെങ്കിലും ഉച്ചത്തില്‍ ഒന്ന് വിളിച്ചു പറയാം ,
' ഭാരത്‌ മാതാ കീ ജയ്‌ '

2012, ഓഗസ്റ്റ് 1, ബുധനാഴ്‌ച

മോക്ഷത്തിലേയ്ക്ക് ...

 #

എന്റെ പ്രണയമേ ,

ഞാന്‍ നുകരുന്ന
പൂവിന്റെ മണവും
കാറ്റിന്റെ സംഗീതവും
മഴയുടെ കുളിരും
നിനക്ക്  തരാം
പകരം
നിന്റെ ശ്വാസതാളത്തില്‍
എന്നെയൊന്നുറക്കുക .

#