2021, സെപ്റ്റംബർ 22, ബുധനാഴ്‌ച

ചിരിച്ചും
പിന്നെ കരഞ്ഞും
പരസ്പരമറിയില്ലെന്ന്
മൗനം പുതച്ച്
വാചാലരായവരുടെ
ഉറങ്ങാനറിയാത്ത
വീടുകൾ.

പല പല
തരംഗാവൃത്തികളിൽ
പലരായ്
പലതായ് വിളിക്കപ്പെട്ട
ചുവരെഴുത്തുകൾ
പതിഞ്ഞ
ദേശവഴികൾ.

ചുണ്ടുകളും
നഖങ്ങളും 
ആഴ്ന്നാഴ്ന്നിറങ്ങി 
ചിറകറ്റുവീഴുന്ന
ഇരവുപകലറുതികൾ.

കനലെരിയുന്ന 
മണ്ണായ്  
എഴുതപ്പെടുന്നു,
ഒരേ ലിപിയിൽ 
ഞാനും നീയുമിരുന്ന
നമ്മളെന്ന രാജ്യം.