2016, ഫെബ്രുവരി 25, വ്യാഴാഴ്‌ച

മലമുഴക്കും പക്ഷിയുടെ
ആർത്തമാം ദാഹം പോൽ

കനലെരിയുമടുപ്പിലെ
തിളപൊന്തും വിശപ്പു പോൽ

തളിരാർന്ന ചില്ലയിലെ
നിറമിയലും കനവു പോൽ

പാതിരാപ്പെണ്ണിൻ മുടിയിലെ
താരകപ്പൂങ്കുലകൾ പോൽ

വരികളിലടിമുടി നനയാൻ
നിൻ വിരൽത്തുമ്പിലൂറുമൊരു
കവിതയായ്  പുനർജ്ജനിക്കണം .