2018, ഫെബ്രുവരി 1, വ്യാഴാഴ്‌ച


ഓരോ തിരയും
നമ്മളിൽ നനഞ്ഞ്
കരയെന്നെഴുതി മടങ്ങും

വിണ്ണിലൊരു നക്ഷത്രം
വിരിഞ്ഞ്
നമ്മളിലിതൾ കൊഴിക്കും
പൂവായ് തുടുത്ത്
നമ്മളും

കവല പൂട്ടി
ഇടവഴിയിറങ്ങിയ
പടിഞ്ഞാറേക്കോണിലെ
മാടക്കടക്കാരൻ

നന്നേ ചുവന്ന പൊട്ട്
നെറ്റിമേലാകെ പടർന്ന്
വിറകൊള്ളുന്ന സന്ധ്യ

മായാതിരിക്കാൻ
വിരൽത്തുമ്പ് തോർത്തി
നാമൊന്നായെഴുതുന്ന
നനഞ്ഞ ഒരു തരി വാക്ക്

ഒരു കുടന്ന നിലാവു കോരി
ഒരുമിച്ചൊരു കുമ്പിൾ നിറ

'ദേ, ഒരു ശംഖെന്ന്
ഒരുമിച്ചെടുത്തൂതി
എന്നുമോർത്തിരിക്കാനായ്
ഒരൊററ ദിനമെന്ന്
ഇരുട്ടിന്റെ വിരൽപിടിച്ചൊരു ഞൊടി.