2020, ജനുവരി 12, ഞായറാഴ്‌ച

ചിറകൊന്നേ
വരച്ചുള്ളു.
ഒറ്റക്കുതിപ്പായിരുന്നു,
പ്രകാശവേഗതയിൽ.
നക്ഷത്രക്കുളങ്ങളെല്ലാം
കുടിച്ചു വറ്റിച്ച്
കട്ടപിടിച്ചുപോയ  
ഇരുട്ടിന്റെ വേരുകൾ.
മുറിഞ്ഞു വീണിരിക്കുന്നു,
ചന്ദ്രനിരുന്ന ചില്ല.
കേൾക്കുന്നുണ്ട്,
ആരോ അവനെ വിഴുങ്ങി 
വയറു വീർപ്പിച്ച്
കൂർക്കംവലിച്ചുറങ്ങുന്നതിന്റെ  
ഒച്ച.
കൊണ്ടു വരേണ്ടതായിരുന്നു,
ഒരു നിറമെങ്കിലും.
വിരൽത്തുമ്പു തെളിയിച്ച് 
പച്ചകുത്താമായിരുന്നു, 
ആകാശമേടയുടെ നെറ്റിയിൽ
ഒരു മിന്നാമിനുങ്ങിനെ.