2020, ജനുവരി 20, തിങ്കളാഴ്‌ച

പേടിച്ചുണരാതെ 
തലയണയ്ക്കടിയിൽ
തിരുകിവെച്ച 
ആകാശത്തിന്റെ 
താക്കോൽക്കൂട്ടം,
തിരി താഴ്ത്തിവെച്ച 
നക്ഷത്രപ്പാതി,
മഴച്ചുളിവുകളില്ലാത്ത   
വർണ്ണപ്പുതപ്പ്.
വിരൽത്തണുപ്പേറ്റ്
വിരിഞ്ഞ നെറ്റി,
ശ്വാസതാളമിറ്റിറ്റു- 
മിനുങ്ങിയ ചുണ്ടുകൾ.

കാവലായ് 
നിലത്തുണർന്നിരിക്കുന്ന
പുൽപ്പായ.

മരിച്ച നിലാവിനെന്തിന്  
കണ്ണെഴുത്തെന്ന്,
രാവുണ്ണാൻ പറന്നു പോകുന്നവളുടെ
കിളിപ്പാട്ട്.