2023, മാർച്ച് 15, ബുധനാഴ്‌ച

പതിവുപോലെ 
വേലിനിറയെ പൂത്ത 
ചെമ്പരത്തിക്കാടുകൾ 
വകഞ്ഞുമാറ്റി അവളെത്തി. 
മുറ്റം കടന്ന് 
ഒച്ചയുണ്ടാക്കാതെ 
ജനലരികത്തേയ്ക്ക്.
മുട്ടിവിളിച്ച്
ആരുമില്ലെന്നുറപ്പാക്കി 
അഴികളിലൂടകത്ത്. 
ഞങ്ങളെഴുതാനിരുന്നു. 
പതിവുപോലെ.
മേലാകെ ഇരുട്ടെടുത്തണിഞ്ഞ 
അവൾ തൊട്ടെഴുതിയാൽ 
കൺമഷി എന്റെ കവിളാകെ 
പടരുമെന്ന്.
അവൾ തുടങ്ങി,
എന്റെ വിരലുകൾ കടമെടുത്ത്.

എന്തൊരു ചേലാണ് നിനക്കെന്ന് 
ഒരു പകലോ 
എന്റെ ചുവരിലെ കണ്ണാടിയോ 
പറഞ്ഞിട്ടില്ലിതേവരെ.