കുഞ്ഞുതൂവൽ മിനുക്കവെ
ദൂരെയങ്ങു വൻമതിൽത്തട്ടിൽ
കണ്ടു,മായും പാതിസൂര്യനെ.
ചുണ്ടു കൂർപ്പിച്ചു വേഗത്തിൽ
പാഞ്ഞു ചിറകടിച്ചാക്ഷണം
വീണുപോകാതെ കാക്കുവാൻ
താങ്ങുവാനിരട്ടവാലുമായവൻ..!
____________
കാറ്റു മൂളുന്ന വരികളൊന്നുമേ
കേട്ടതില്ല മഴ ഉള്ളുലയ്ക്കയാൽ
പടവിറങ്ങി നീ പോയതിൽപിന്നെ
പൂട്ടിയിട്ടില്ല കൺപോള ജാലകം.