2025, ജൂലൈ 10, വ്യാഴാഴ്‌ച

എങ്ങുനിന്നോ പറന്നെത്തി  
കുഞ്ഞുതൂവൽ മിനുക്കവെ
ദൂരെയങ്ങു വൻമതിൽത്തട്ടിൽ
കണ്ടു,മായും പാതിസൂര്യനെ.

ചുണ്ടു കൂർപ്പിച്ചു വേഗത്തിൽ
പാഞ്ഞു ചിറകടിച്ചാക്ഷണം
വീണുപോകാതെ കാക്കുവാൻ
താങ്ങുവാനിരട്ടവാലുമായവൻ..!
____________
കാറ്റു മൂളുന്ന വരികളൊന്നുമേ 
കേട്ടതില്ല മഴ ഉള്ളുലയ്ക്കയാൽ
പടവിറങ്ങി നീ പോയതിൽപിന്നെ 
പൂട്ടിയിട്ടില്ല കൺപോള  ജാലകം.