2015, ഒക്‌ടോബർ 14, ബുധനാഴ്‌ച

നിർവ്വാത


നഖം
കൂർപ്പിച്ചൊരുക്കി
കുറിമാനം കൊണ്ടുവരും
ആടിയുലഞ്ഞൊരു 
വൻ തിര .
അടർത്തിയെടുത്ത്
ചെറു മറുകായ്
ഉടലാഴത്തിലെന്നെ
അടരാതെ പതിച്ചുവെയ്ക്കാൻ .

ഒരു മാത്ര ....
മണമായ് 
നിറമായുണരുന്ന
പൂവിതളിൽ നിന്നൊരു
സൂര്യകണമടർത്തിയെടുക്കാൻ ,
ഉയിരാഴത്തിലൊരു തുള്ളിയായ് 
എന്റേതെന്റേതെന്ന്
കൊളുത്തിവെയ്ക്കാൻ
എനിക്കൊരു ചെറു വിരൽ .

മതി ....
ഞാനൊരു
നേർത്ത വരയാവും.
നീയെന്നിൽ
നിന്റെ നഖപ്പാട് ചേർക്കുക .