2017, ഫെബ്രുവരി 4, ശനിയാഴ്‌ച

ആഘോഷങ്ങളെല്ലാം
നാളേയ്ക്കെന്ന് മാറ്റിവെച്ച്
മനസ്സുകൊണ്ടും
വാക്കുകൊണ്ടും
പ്രവൃത്തികൊണ്ടും
ഒരു വേദനയ്ക്ക് കൂട്ടിരിക്കുക

സ്വയം തൊട്ടുനോക്കുമ്പോൾ
ഉള്ളിലൊരു മനുഷ്യന്റെ തുടിപ്പ്

നീക്കിവെച്ച നിമിഷങ്ങളെ
നഷ്ടമെന്ന് കണക്കുപുസ്തകത്തിൽ
രേഖപ്പെടുത്താനുള്ള ലിപിയറിയാതെ
ആഘോഷിക്കാനുള്ളതാണോരോ നിമിഷവുമെന്ന
പുത്തൻ നീതിശാസ്ത്രത്തിൽ വിശ്വസിക്കാതെ
ഒരു പഴയ ശരീരത്തിൽ
കടംകൊണ്ട സ്നേഹത്തെയടയാളപ്പെടുത്താൻ
ഞാനെന്നയെന്നെ വീണ്ടും വീണ്ടും
മുറുകെ പുണർന്ന് ....

ഇടറിപ്പോകുന്ന വേളയിൽ
നിനക്ക്ഞാനുണ്ടെന്നൊരോർമ്മപ്പെടുത്തൽ
അതൊരുപാസനയാണ്

'നീ കരയുമ്പോൾ
എനിക്ക് ചിരിക്കാൻ കഴിയുന്നതെങ്ങനെ ?'

ആരോ ചുമലിൽ കൈവെച്ചതുപോലെ ....