2018 ഏപ്രിൽ 30, തിങ്കളാഴ്‌ച

മുററത്തടർന്നു
വീഴുന്ന
പൂവിതളുകൾ
കോർത്തെടുത്താണ്
ഞാനൊരു
വസന്തമൊരുക്കാറ്

കൊഴിഞ്ഞു
വീഴുന്ന
തൂവലുകൾ
ചേർത്തുവെച്ചാണ്
ഞാനൊരു
കിളിയൊച്ചയുണർത്താറ്

പെയ്തു 
നനഞ്ഞ
നിലാമഴയുടെ
നൂലഴിച്ചെടുത്താണ്
ഞാനൊരു
കൂടൊരുക്കാറ്

വിരുന്നുവരാറുണ്ട്
എല്ലാ രാവിലും
ഞാനില്ലെങ്കിൽ
നീയെങ്ങനെയെന്ന്
ചേർത്തുപിടിച്ച്
തടമൊരുക്കാറുണ്ട്
നെഞ്ചിൽ

ഒരു തുള്ളി
നനകൊണ്ടാണെന്നും
ഞാനൊരിലയായ്
കിളിർക്കാറ് .