2019, ഓഗസ്റ്റ് 26, തിങ്കളാഴ്‌ച

വര(രി)യിൽ

മുറ്റമടിച്ചു കഴിഞ്ഞ്
നിവർന്നു നിന്ന്
മുഖത്തും പിൻകഴുത്തിലും
പൊടിഞ്ഞുനിൽക്കുന്ന
വിയർപ്പുതുള്ളികൾ
കാറ്റിനുമാത്രമാണ്
അവകാശപ്പെട്ടതെന്ന് 
സാരിത്തുമ്പിനെ വിലക്കി,
പുഴയോളം തണുപ്പുകൊണ്ട്  
ഉയിരാകെ പുതച്ച്,
ആകാശത്തോളം വലിപ്പമുള്ള
കാൻവാസിൽ
തെളിഞ്ഞുകിടക്കുന്ന ചിത്രം
ഒരുവട്ടം കൂടി നോക്കി,
അതിനു ചുവടെ
ഒരിടത്തും പതിയാതെപോയ
പേരെഴുതി വെച്ച്
ചിത്രലേഖയെന്നു വായിച്ച്,
ചായക്കൂട്ടൊരുക്കാൻ
ഒരു കുടം വെള്ളവുമെടുത്ത്
ഞാനെന്റെ പുരയുടെ
മുൻവാതിൽ തുറക്കുന്നു.