2019, ഡിസംബർ 18, ബുധനാഴ്‌ച

മാപ്പെന്നെഴുതി
ഒപ്പിട്ടിട്ടുണ്ട്.
ജനിച്ചുപോയതിന്,
നീയാണെന്റെ രാജ്യമെന്ന്
ഓരോ ശ്വാസത്തിലും
പച്ചയെന്നു മിടിച്ചതിന്,
അഴുകിയൊരു ജഡമായ്   
അറ്റം കാണാതെ
വേച്ചു വേച്ച് നടന്നതിന്.

തുരുമ്പിച്ച പകലിന്റെ
വായ്ത്തലയിൽ നിന്നോ
തുളവീണ രാത്രിയുടെ
അടിത്തട്ടിൽ നിന്നോ
നീയെന്നെ കണ്ടെടുത്തേക്കും.
ജനിച്ച മണ്ണിൽത്തന്നെ
കുഴി കുത്തി മൂടുക.
മുളച്ചു വന്നേക്കും
ചൂണ്ടുവിരലിന്നറ്റത്തെ
ജ്വലിക്കുന്നൊരു വാക്കായ്.