2019, ഡിസംബർ 24, ചൊവ്വാഴ്ച

ഓരോ ഋതുവും
ഓരോ മണമായെന്നിൽ 
വിരിഞ്ഞു നിൽക്കും.
വിരൽത്തുമ്പിലിറ്റുന്ന 
വാക്കിന്റെ തണുപ്പായ് 
നീയെന്നിൽ പൊഴിഞ്ഞ്, 
മണ്ണിന്റെ ചുവപ്പായ് 
നമുക്കലിഞ്ഞു ചേരണം.
പച്ച ഞരമ്പിലൂടെ 
എന്നോ മാഞ്ഞ പുഴയുടെ
നിലയ്ക്കാത്ത സംഗീതമായ്, 
മൃതിയടഞ്ഞ വേരിന്നറ്റത്തെ 
തുടിക്കുന്ന സത്തയിൽ
ഉന്മാദിയായൊരു കവിതയായ്
മുളപൊട്ടിയൊഴുകണം.