2020, ജൂലൈ 15, ബുധനാഴ്‌ച

സാരിത്തലപ്പിൽ വിയർപ്പു തുടച്ച്
അടുക്കളവാതിൽ ചാരിനിന്ന്
ഞാനിടയ്ക്കിടെ 
ജീവിതത്തെയങ്ങനെ 
അത്ഭുതത്തോടെ നോക്കി നിൽക്കും.
ഒരു കീറാമുട്ടിയായി 
എന്നെയും ചുമന്നുനടക്കാൻ തുടങ്ങീട്ട്  
കാലമേറെയായില്ലേ 
മടുക്കുന്നില്ലേന്ന് 
ഒച്ചയില്ലാതെ ചോദിക്കും
കൂനിപ്പോയ ചുമലിൽ നിവർന്നു- നിന്നവൾ
കവിളിൽ തട്ടും
പിന്നെ 
അത്രമേലെന്ന് നെറ്റിയിലൊരുമ്മ.
മതി
ബാക്കി നാളെയെന്ന്
തോരാൻ വെച്ചിരിക്കുന്ന
ചീരത്തലപ്പിലേയ്ക്ക്
ഞാൻ വീണ്ടും മുറിവായ്.......