2021, ജൂൺ 17, വ്യാഴാഴ്‌ച

അയയിൽ 
തൂക്കിയിട്ടിരിക്കുന്ന  
കുപ്പായങ്ങളിൽ
ഇരുട്ട് തുന്നിയെടുത്ത 
കടുത്ത നിറത്തിലേത്,
കാറ്റിന്റെ വിരൽ വിടുവിച്ച് 
അവളെനിക്കു നീട്ടുന്നു.
വെയിൽ 
കുത്തിക്കീറിയ മാറിടം
ഞാനെന്റെ കൈകൾ  
വിടർത്തി
മറച്ചു പിടിക്കുന്നു.
കിളിയിരുന്ന ചില്ലകളിൽ
ആരോ കൊളുത്തിയ   
തിരികളുടെ
ചുവന്ന പൊട്ടുപോലുള്ള
തിരുശേഷിപ്പുകൾ.
തിരിഞ്ഞു നോക്കാതെ
നടക്കണമെന്നവൾ.
പേരു വിളിക്കുമ്പോൾ
മറന്നുപോകാതിരിക്കാൻ
ഞാനെന്റെ പേര്
ചുവടുകളിലെണ്ണിയെണ്ണി  
രാവിലും കറുത്തൊരു 
രാവായ്.......