2021, ജൂൺ 10, വ്യാഴാഴ്‌ച

തൊട്ടുനോക്കി,
മഞ്ഞിന്റെ തണുപ്പ്.
വിരലുകൾ വിരലുകളെന്ന്
ചിതറിയോടിയും     
വന്നും പോയും 
ഇടയിലൊരിത്തിരിനേരം 
നിന്നും 
വഴി പിരിഞ്ഞും  
വരിയാകുന്നുറുമ്പുകൾ. 
പിടഞ്ഞെഴുന്നേൽക്കുന്നു
കാറ്റ്. 
നാടാകെ   
ചൂടോടെ വിളമ്പാൻ 
ഉറക്കച്ചടവോടെ 
താള് തിരഞ്ഞ്.
അതിലതിവേഗം
എടുത്തുവെയ്ക്കുന്നു,
അങ്ങോട്ടിങ്ങോട്ട് 
ഉറുമ്പുകൾ
ഒച്ച താഴ്ത്തിയും
മൂക്കത്ത് വിരൽവെച്ചും 
വരയിട്ട് വരയിട്ട് 
കുറുകിയ ഒരു വരി  
'തീണ്ടിയത് കിനാവാണെന്ന്.'