2023, ഫെബ്രുവരി 16, വ്യാഴാഴ്‌ച

വിളിക്കുമ്പൊ 
ഓടിവന്ന് മുന്നിൽ നിക്കും.
അവളുടെ വിരൽ 
പതിയുമ്പൊ 
തലമുടിയിഴകൾ, 
കാറ്റിനെയഴിച്ചുവിട്ട് 
ഒതുങ്ങിക്കിടക്കും.
കണ്ണുകൾ, 
കണ്ടിട്ടില്ലാത്ത 
ഒരു സ്വപ്നത്തിലേക്ക് 
ആ വിരലുകൾക്കൊപ്പം 
പതിയെ നീന്താൻ 
തുടങ്ങും.
ചുണ്ടുകൾ, 
ഒരു പൂവ് 
അത്രയുമത്രയും 
മനോഹാരിതയോടെ 
ആ വിരൽത്തുമ്പിൽ  
വിടരുന്നതുപോലെയും.
 
മരിച്ചവളുടെ 
വിരലുകൾക്കെന്തൊരു തണുപ്പാണ്.