2024, മാർച്ച് 12, ചൊവ്വാഴ്ച

വളർന്നു വളർന്ന് 
മാനംമുട്ടിയൊരു മരമുണ്ടെന്റെ
പുരയ്ക്ക് മേലെ. 
വെള്ളകീറുമ്പൊ കണ്ണിലേയ്ക്കിറങ്ങി-
വരും, കൂട്ടമായി കിളികൾ. 
കാതിന്റെയോരത്തിരുന്നവർ 
മധുരമധുരമായ് പാടും.
മേഘമിരുണ്ടുകൂടിയൊരു ദിവസം 
കാറ്റെഴുതി തുളകളായെന്റെ കൂര.
അന്നാണ്.... 
അന്നാണെന്റെ കണ്ണിലെ കിളികൾ 
കടലിലേയ്ക്കൊലിച്ചുപോയത്.