2012, ഒക്‌ടോബർ 21, ഞായറാഴ്‌ച

'' വരദാനം തരൂ സൂര്യാ ...........''



കാവ്യലോകത്തെ  അതികായന്‍ കവി അയ്യപ്പന്റെയും ,
കാത്തുകാത്തുനിന്ന്  മുഴങ്ങിയ ആചാരവെടികളുടെയും
ഓര്‍മ്മയ്ക്ക്  ഇന്ന്  രണ്ടു വയസ്സ്  തികയുന്നു .







'' വീടില്ലാത്തൊരുവനോട്
വീടിനൊരു പേരിടാനും
മക്കളില്ലാത്തൊരുവനോട്
കുട്ടിക്കൊരു പേരിടാനും
ചൊല്ലവേ നീ കൂട്ടുകാരാ
രണ്ടുമില്ലാത്തൊരുവന്റെ
നെഞ്ചിലെ തീ  കണ്ടുവോ
പുരയില്ലാ വീടില്ലാ ..............''

അക്ഷരലോകത്തൊരു കൊട്ടാരം പണിതുവെച്ച് ,
 'പൂവിലൂടെ തിരിച്ചുപോയ ' അതിസമ്പന്നന്‍ .......

'' പൂക്കാത്ത മരത്തിനൊരു
പാട്ടു നീ പാടുക
പച്ച നിറത്തിനെ
മാമ്പഴമാക്കുക
.......................
വീണ്ടെടുക്കുക
നെഞ്ചില്‍ നിന്നമ്പിനെ
വീണ്ടും
കൊയ്യുക
എന്റെയീ
കണ്ണുകള്‍  ''

                   '' സ്നേഹിതാ ,
                 കാലത്തെക്കുറിച്ചു  പറഞ്ഞത്
                 ഏകവചനത്തിലെടുത്താല്‍ മതി
                 ഞാന്‍ പറഞ്ഞത്  നിന്നെക്കുറിച്ചാണ് .''