2013, ഡിസംബർ 15, ഞായറാഴ്‌ച

രാത്രി പതിനൊന്നു മണിക്ക് താമരശ്ശേരി ചുരം കയറുമ്പോൾ കൂരിരുട്ടിനെ
വകഞ്ഞു മാറ്റുന്ന ഹെഡ് ലൈറ്റിന്റെയും  എതിരെ വരുന്ന  വലിയ
വാഹനങ്ങളുടെ തുളച്ചുകയറുന്ന വെളിച്ചവുമല്ലാതെ താഴെ വന്മരങ്ങളിൽ
അങ്ങിങ്ങ് മിന്നാമിനുങ്ങുകൾ പോലെ കുഞ്ഞു വെളിച്ചവും മാത്രം .

പല നേരങ്ങളിൽ പല പല ഭാവങ്ങളിൽ , സ്വർഗീയമായ അനുഭൂതി
സമ്മാനിച്ച് ,  അനുഗ്രഹിച്ച പ്രകൃതി !
രാവിലെ  ഓരോ നിമിഷങ്ങളും വിസ്മയത്തോടെ പെറുക്കിവച്ചത് .
പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുന്ന ഒരുവളുടെ അവസ്ഥ , എന്നെ ഞാൻ
അവളിലേക്ക്‌ പറിച്ചുനട്ട നിമിഷങ്ങൾ. നിറങ്ങളില്ലാത്ത ഒരു ലോകം .
അവിടെ ഒറ്റയ്ക്ക് ശബ്ദങ്ങളിലൂടെ രൂപം അറിഞ്ഞ് , കേട്ടിട്ടില്ലാത്ത
ശബ്ദങ്ങളുടെ രൂപം തിരഞ്ഞ് ......കൂരിരുട്ടിനെ എങ്ങനെയൊക്കെ
നിർവചിക്കാമെന്ന്  ചിന്തിച്ച് , തപ്പിത്തടഞ്ഞ് .............

*