2016, ഏപ്രിൽ 5, ചൊവ്വാഴ്ച

ഉയിർച്ചിന്ത്

ചിലതുണ്ട്

ഒരു ജന്മസുകൃതം പോലെ
ഉയിരിൽ  വന്നണയുന്നത്,

ഒരു മിടിപ്പുകൊണ്ടോരായിരം
രാഗങ്ങളുതിർക്കുന്നത്, 

എന്റേതെന്റേതെന്നുറക്കി
സ്വപ്നത്തിലേയ്ക്കുണർത്തുന്നത്, 

ഒരു പുൽക്കൊടിത്തുമ്പിലൂർന്ന്   

സൂര്യനായ് തിളങ്ങുന്നത്, 

ഒരു നിറം വീശിയെറിഞ്ഞതിൽ 
ഏഴു നിറങ്ങളായ് ജാലപ്പെടുന്നത്‌,

ഒരു തിര മുറിച്ചു വിരിച്ച്
കരകാണാക്കടൽ മെനയുന്നത്, 

കണ്ണേ , ഉയിരേയെന്ന്
പരാവർത്തനം ചെയ്യപ്പെടുന്നത്, 

പൊടുന്നനെ 

പറക്കൽ കൈവിട്ടൊരു  

കുഞ്ഞു പട്ടം പോലെ ഞാൻ..!

പെരുമഴ കൊണ്ട് 
പടിയിറങ്ങിപ്പോയ വാക്കിന്റെ വിത്തേ, 
ഒരു തുള്ളിയായ്
നീയെൻ ചിതയിൽ മുളപൊട്ടുക.