2016, ഒക്‌ടോബർ 16, ഞായറാഴ്‌ച

ഋതുമാപിനി


ഒരു തണുത്ത 
സ്പർശംകൊണ്ട് 
വിശാലമാകുന്ന നെറ്റി,
വില്ലുപോൽ
പുരികക്കൊടികൾ,
നക്ഷത്രശോഭയാർന്ന 
കണ്ണുകൾ,
വടിവൊത്ത നാസിക,
വിരിയിച്ചതിലേറ്റം
മൃദുദളങ്ങളായ് ചുണ്ടുകൾ..!

ഒരു മുറിയിതൾ കൊണ്ട്
ഒരു നിറവസന്തമൊരുക്കുന്ന-
പോൽ.

നിന്റെ വിരലുകൾ
ഒരു മാത്ര,
ഒരൊറ്റമാത്രകൊണ്ട് 
കാൽനഖംവരെ വെട്ടിമിനുക്കി     
പണിഞ്ഞെടുക്കുകയാണെന്നെ.

നിലാവിന് കടന്നിരിക്കാൻ 
ഞാനീ  ജാലകങ്ങൾ
നിരതെറ്റാതെ തുറന്നുവെയ്ക്കുന്നു.

പ്രിയനേ ,
നീ'യെന്ന അക്ഷരം 
തൊട്ട് 
ഞാനെന്റെ പേരെഴുതട്ടെ.