2016, ഡിസംബർ 14, ബുധനാഴ്‌ച

ഒരൊറ്റ ഉമ്മകൊണ്ട് ജീവിതത്തെ നിത്യതയിലേയ്ക്ക് ഉയർത്തുന്നവനാണ് മരണമെന്ന് .....


ഡോ .പ്രദീപൻ പാമ്പിരിക്കുന്ന് ( ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല
കൊയിലാണ്ടി കേന്ദ്രത്തിലെ മലയാള വിഭാഗം മേധാവി .ദളിത് സൈദ്ധാന്തികൻ
സാഹിത്യ സംഗീത നിരൂപകൻ , നിരവധി ലേഖനങ്ങൾ ,പുസ്തകങ്ങൾ ....
കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം കൽബുർഗി വധവുമായി ബന്ധപ്പെട്ടു
രാജിവെച്ചു .ഏകജീവിതാനശ്വര ഗാനം , ദലിത് സൗന്ദര്യശാസ്ത്രം , സംസ്കൃത കാവ്യം
ഘടകർപ്പര കാവ്യത്തിന്റെ വിവർത്തനം എന്നിവ പ്രധാന കൃതികൾ .
സുകുമാർ അഴീക്കോട് എൻഡോവ്മെന്റ് അവാർഡ് ,ഭാഷാഇൻസ്റ്റിറ്റ്യു ട്ടിന്റെ
എൻ .വി .സ്മാരക വൈജ്ഞാനിക അവാർഡ് .........

ഡിസംബർ എട്ടിന് രാത്രി മരണം .
ഒന്നാംതീയതി വീട്ടിലേയ്ക്കു പോകുന്നതിനിടെ ബൈക്ക് ഇടിച്ചിടുകയായിരുന്നു .
ഡിസംബർ എട്ടിന് രാവിലെ ശ്രീനിവാസൻ കൊയിലാണ്ടി (പ്രിയ സുഹൃത്ത് / കൂടെപ്പിറപ്പ് )
വിളിച്ചു പറയുമ്പോൾ ഒന്നും സംഭവിക്കരുതേയെന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു .
രാത്രി മരണവിവരമറിയുമ്പോൾ ആകെ തളർന്നുപോയി .

ശ്രീനി എനിക്ക് കുറിച്ച വാക്കുകൾ ......
 
 Prathibadhananaya ,souhridhangalil ennum santoshicha , Baashayeyum,pusthakangaleyum nechodu charthu snehicha ente priya snehithan avasanam vayicha varikal geetha Chechi varachuchertha ee vaangmaya chithrangalayirunnu.......

Sree......Avarodu parayanam njan avarumayi souhridhapedan aagrahikkunnu enne....njanum prof Kalpetta narayananumayi samsarichu piriyumbol.......

സൗഹൃദപ്പെടുക !!! ഈയുള്ളവളുമായി , അതിശയപ്പെട്ടുപോയി  കേട്ടപ്പോൾ .
ആ വലിയ മനസ്സ് ..........ആവാതെ പോയല്ലോ ഈ ജന്മത്തിൽ .
മരിച്ചുപോകുന്നവർക്കു ഒരു ലോകമുണ്ടെങ്കിൽ എനിക്ക്  മാഷിനെ കാണണം .
ചങ്ങാതിയാവണം . കുറെ ചോദിച്ചറിയാനുണ്ട് ,പറയാനും ...............

പ്രശസ്ത എഴുത്തുകാരൻ സുഭാഷ്‌ചന്ദ്രൻ കുറിച്ചിരിക്കുന്നു :-

ഇന്നലെ രാത്രി പ്രദീപനെ കാണാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയിരുന്നു. അത്യാഹിത വിഭാഗത്തിലെ ഉള്ളറകളിലൊന്നിൽ ആസന്നമൃത്യുവായി കിടന്നിരുന്ന എട്ടോ ഒമ്പതോ പടുവൃദ്ധർക്കിടയിലെ ഒരു കട്ടിലിൽ കട്ടി കുറഞ്ഞൊരു ആശുപത്രി ത്തുണിയിൽ മൂടി കിടക്കുകയായിരുന്നു അദ്ദേഹം. മുഖത്തു നിന്ന് നഴ്സ് തുണി മാറ്റിയപ്പോൾ വിനയമധുരം നിറഞ്ഞ ആ പഴയ ചിരിയുടെ സ്ഥാനത്ത് വേദനനിലച്ചതിൽ ആശ്വാസം കൊള്ളുന്ന ഒരു ശാന്തത, നരച്ചു തുടങ്ങിയ താടിരോമങ്ങൾക്കുള്ളിൽ അടങ്ങി നിൽക്കുന്നത് കണ്ടു. പ്രദീപൻ, പൊടുന്നനെ പൊട്ടി മുളച്ച ആവേശത്തോടെ ഇനി നിന്നെ വാഴ്ത്താൻ ആളുകളെത്തും. നീ ദളിതനായിരുന്നെന്നും ബുദ്ധിമാനായിരുന്നെന്നും കവി തന്നെയായിരുന്നെന്നും അവർ പറയും.
പ്രദീപൻ, നമ്മൾ സുഹൃത്തുക്കളായിരുന്നില്ല. അധികമൊന്നും പരസ്പരം സംസാരിച്ചിട്ടില്ല. ഒന്നിച്ചു പങ്കിട്ട ഒരവസരത്തെക്കുറിച്ചു പോലും ഓർക്കാനില്ല. എന്നിട്ടും ഞാനവിടെ വന്നതെന്തിനെന്നോ? എന്നെത്തന്നെ കാണാൻ . മരണ സർപ്പത്തിന്റെ അനിവാര്യമായ ദംശനമേറ്റ് നീലിച്ച, എക്കാലത്തേക്കുമായി നിലച്ച ആ ജൈവഘടികാരത്തിന് അഭിവാദ്യമർപ്പിക്കാൻ. സന്തോഷത്തോടെയിരിക്കൂ പ്രദീപൻ . സമാധാനത്തോടെയിരിക്കൂ. എന്തെന്നാൽ ജാതിയും മതവും ആണും പെണ്ണും സമ്പത്തും ദാരിദ്ര്യവും പാണ്ഡിത്യവും പാമരത്വവും സ്നേഹവും ശത്രുതയുമില്ലാത്ത ഒരിടത്തെത്താനുള്ള നമ്മുടെ ശ്രമങ്ങൾക്ക് നിലവിലെ സാഹചര്യങ്ങളിൽ ഇതേയുള്ളൂ പ്രതിവിധി: ഈ തണുപ്പൻ മരണം.

നിന്റെ സ്വന്തം സുഭാഷ് ചന്ദ്രൻ

' ഈ തണുപ്പൻ മരണം' ശരിയാണ് , തീർത്തും ശരി .