2017, ജൂലൈ 17, തിങ്കളാഴ്‌ച


''കണ്ട് കൗതൂഹലം പൂണ്ട്
തണ്ണീർ കുടിച്ചിണ്ടലും തീർത്തു
മന്ദം നടന്നീടിനാർ ..........

വസന്തേ ,
സുശീതളേ ,
ഭൂതലേ .........''

എഴുത്തിന്റെ അച്ഛൻ ..!!!

നടക്കുകയാണ് ഞാനും
ഇവിടെയുണ്ടിവിടെയുണ്ടെന്ന്
ഓരോ തിരച്ചിലിനും കാട്ടിക്കൊടുത്ത്
ഇല്ലാത്തതായി ആരുമില്ലൊന്നുമില്ലെന്നറിഞ്ഞ്
വീണ്ടും തുറക്കാനായ്
മടക്കിവെച്ച് .........

വാക്കെനിക്കില്ലാ വിഭോ
അങ്ങയെ പ്രണമിക്കുവാൻ
ധ്യാനമാണിന്നും പൊരുൾ
പാതിയാമുടൽ പോലെ .

(രാ' മായണെയെന്ന് ചൊല്ലാൻ തുടങ്ങുന്നു കർക്കിടകം)