2017, ഓഗസ്റ്റ് 27, ഞായറാഴ്‌ച

വായനയിൽ
ഇടംകിട്ടാതെ
തുളുമ്പിപ്പോയ
വാക്കിന്റെ
മുന്താണി പിടിച്ച്
കണ്ണീരൊപ്പുകയാണ്
ഭൂമുഖത്തു നിന്ന്
കാണാതായ
മുഖം

കിതപ്പാറ്റി
ഓടിവന്ന കാറ്റ്
കൊഴിച്ചിട്ടുപോയതാണ്
വെയിൽപ്പൂക്കൾ
ഉയിരാകെ

പറക്കാനോ
കൊഴിഞ്ഞുവീഴാനോ
വിരലെടുക്കാതെ
ചുറ്റിവരിയുന്നു
കൂരിരുൾചുഴി
ഉടലാകെ

നിന്നെക്കുറിച്ചുമാത്രം
പാടുകയാണ്
നീ ചുംബിച്ച് പൂവിതളാക്കിയ
എന്റെയീ ചുണ്ടുകൾ .