2017 ഓഗസ്റ്റ് 30, ബുധനാഴ്‌ച

ഇരുൾപ്പച്ച

ചേമന്തി
വാക
കടമ്പ്
താമര
മുല്ല
പാച്ചോറ്റി
ഒന്നൊന്നായെണ്ണി
മുറതെറ്റാതെ
മുടിയിൽച്ചൂടി
പൂവെന്ന്
നിറമെന്ന്
മണമെന്നു പേരിട്ട്
മടങ്ങിപ്പോകുന്ന
ഋതുക്കളേ,

വസന്തമെന്ന്
വിരൽമടക്കി
ശിശിരമെന്ന്
മുറതെറ്റാതെ
വിരൽനിവർത്തി
നോമ്പുനോറ്റിരിക്കുന്ന
കണ്ണുകളിൽ
ഏതു പൂവിന്റെ
സുഗന്ധമാണ്
നിങ്ങൾ
നുള്ളിവെയ്ക്കുക .