2018, മേയ് 13, ഞായറാഴ്‌ച


ഏകാന്തത പുതച്ച്
ഉദയസൂര്യനെയും
നോക്കിയിരിക്കുന്ന
തീവണ്ടിയാത്രക്കാരീ ,

നിന്റെ നനുത്ത
മൂക്കിൻതുഞ്ചത്തുനിന്ന്
ഞാന്നിറങ്ങി 
പൂത്തുലഞ്ഞുനിന്ന
കരൾ പകുത്ത വരി
അതിൽ കുരുക്കിട്ട്
ആത്മഹത്യയ്ക്കൊരുങ്ങിയ
ഒരോർമ്മയെ
കനത്ത മൗനത്തിന്റെ
വിരലുകളാൽ
തലോടുകയാണ്
ഒച്ചയില്ലാത്തൊരീ യാത്ര

ഞാൻ നീട്ടിയ
ഭിക്ഷാപാത്രത്തിൽ
ഒററയായ് തിളങ്ങുന്നു
നീയെറിഞ്ഞു തന്ന
ഇന്നലെയുടെയൊരു തുട്ട്

തെളിഞ്ഞുവരുന്നുണ്ട്
വെയിൽ പൂത്തിറങ്ങിയ വഴി
ഒരിറ്റ് വിയർപ്പുനീരാൽ
ഒരു കിനാപ്പാടം നനയ്ക്കാൻ
ഇനി ഞാനിറങ്ങട്ടെ .