2023, സെപ്റ്റംബർ 15, വെള്ളിയാഴ്‌ച

അന്നൊരു മൂവന്തി
മഴയും നനഞ്ഞൊരു പുഴ
പുരയിലേയ്ക്കു കയറിവന്നു
നടക്കാൻ പഠിക്കുന്നൊരു
കുഞ്ഞിനെപ്പോലെ. 
ഇറങ്ങിപ്പോയപ്പോഴുണ്ട്
കമഴ്ത്തിവെച്ചിരുന്ന മൺകലങ്ങളുടെ
വായ പിളർന്ന്
നിറയെ തിളങ്ങുന്ന പരൽമീനുകൾ. 
മഴ മാഞ്ഞുപോയി 
നോക്കുമ്പോൾ
മെഴുകിവെടിപ്പാക്കിയ നിലത്ത് 
നിറയെ സൂര്യന്റെ വിരലുകൾ 
കണേണ്ട കാഴ്ച !
ആരോടെങ്കിലും പറയാതെങ്ങനെ
പുഴയെ നോക്കി ചെന്നപ്പൊഴോ 
കണ്ണൊക്കെ കലങ്ങി
അവൾ പനിപിടിച്ച് കിടപ്പാണ്.
പറഞ്ഞിട്ടെന്തു കാര്യം 
മഴയത്ത് കുടയെടുക്കാതെ 
വന്നതെന്തേന്ന് ചോദിക്കാനും മറന്നു.