2020, മേയ് 21, വ്യാഴാഴ്‌ച


വാക്കിന് 
ഈണം കൊടുത്ത് 
നീ വരികളെ 
എത്ര വേഗത്തിലാണ് 
അനായാസേന 
പാട്ടിലാക്കുന്നത്.
ഒരു തുള്ളി ജലം മതി
നിനക്ക് ഞൊടിയിടകൊണ്ട് 
കണ്ണും കടലും നിറയ്ക്കാൻ.

നിറങ്ങളൂതിപ്പറത്തി 
എത്ര വേഗത്തിലാണ് 
നീയെന്റെ ഭാരത്തെ 
നിന്റെ വിരലിലേയ്ക്ക്
തിരിച്ചെടുക്കുന്നത്,
ഒരു കുഴലൂത്തുകാരനെപ്പോലെ.

എത്ര വേഗത്തിലാണ്
നീയൊരു വരിയെ   
കുടയാക്കുന്നത്. 
ഞാനൊരു വാക്കായ് 
പൊഴിഞ്ഞു വീഴുന്നത്,
അതിശയത്തിന്റെ 
ഉടുക്ക് പൊട്ടിപ്പോയൊരു  
കുഞ്ഞിനെപ്പോലെ.