2020, മേയ് 8, വെള്ളിയാഴ്‌ച

ഒരു തരി വെട്ടത്തിന് 
മിന്നാമിനുങ്ങിനെയും
തെളിയിച്ച്
നിഴലിനെ
ഉയിരാഴം കൊണ്ട്
ചികഞ്ഞെടുക്കുന്നു
മുറിഞ്ഞൊരൊച്ച.
പെരുമഴയെന്ന് 
വിരലാകെ വിടർത്തി 
ആകെ തണുത്തെന്ന്  
നെഞ്ചാകെ കൂട്ടിത്തുന്നി 
രാവിനെ പുതപ്പിച്ച്
ഉണരും വരെയങ്ങനെ. 
മധുരമായൊരൊച്ചയ്ക്ക്
തേനും വയമ്പും തന്നതേയില്ല
ഒരു രാവുമിതേ വരെ.