2020, നവംബർ 25, ബുധനാഴ്‌ച

അടുക്കിവെച്ച 
പോക്കുവെയിലിന്റെ
മടക്കുകളിൽ 
കത്തിത്തീരാത്ത 
വെളിച്ചത്തിന്റെ 
തരികൾ,
ചെമ്പരത്തിച്ചോട്ടിൽ 
കാറ്റിന്റെ
അഴിഞ്ഞുവീണ പാട്ട്,
പുരപ്പുറത്തേക്കു ചാഞ്ഞ്
പാതി പൊട്ടിയ
മണത്തിന്റെ അളുക്കുകൾ,
അകത്ത്
ചുരുട്ടിവെച്ച പുൽപ്പായയിൽ
തലവെച്ചു കിടക്കുന്നു 
കിനാവ് പോലെ
പുള്ളിയുടുപ്പിട്ട നിലാവ്.