2016, ജൂലൈ 16, ശനിയാഴ്‌ച

മോക്ഷപ്രാപ്തി


ഒരുമിച്ചിരുന്നൊരിലയിൽ
ഒറ്റയ്‌ക്കൊരോർമ്മയുണ്ണുക

പുറംപോക്കിലെ
വഴിവിളക്കിൽ 
വിശന്നടഞ്ഞുപോയ
കണ്ണിനു മുന്നിൽ
ആരോ നീട്ടിയ കരുണയുടെ
കിലുകിലുത്ത 
തിളക്കം പോലെ.

കീറിയെടുത്ത്
കൃത്യമായ ചതുരംകൊണ്ട്
ഒരു കളിത്തോണി
ഒരു കളിവീട്
ഒരു കിനാക്കൂട്
ഒടുവിലുറങ്ങിയ
തൂവെള്ള പുതപ്പ്
ചന്ദനമണം ചാരിയ ചുവരുകൾ
അങ്ങനെ ........
മാഞ്ഞുപോയൊരക്ഷരത്തെ
അക്ഷരമാലയിൽ
തിരഞ്ഞു തിരഞ്ഞ് ......

ഒറ്റയ്ക്കെന്നൊരോർമ്മ
വീണ്ടും തൊടുമ്പോൾ
ഒരു നേർത്ത ജലകണമായ്
ചുട്ടുപഴുത്ത
വറച്ചട്ടിയിൽ വീണ്
ചിതറിയോടി
ഉച്ചസ്ഥായിയിൽ ചിരിച്ച്
വെളുത്തുരുണ്ട്
ഒരു മാത്ര
ഒരേയൊരു മാത്ര അഥവാ ........