2016, നവംബർ 22, ചൊവ്വാഴ്ച

സ്വർഗ്ഗാരോഹണം

ചിതൽ തിന്നു മടുത്ത്
ബാക്കിവെച്ച വരികളിലൂടെ
പരതി നടക്കുന്നു
കാഴ്ചയിൽ ശേഷിച്ച വെട്ടം.!

എന്നോ എഴുതാൻ
അതിയായി ദാഹിച്ച്
മാറ്റിവെച്ച വാക്കിന്റെ
പൊട്ടിയടർന്ന ചുണ്ടിൽനിന്ന്
ഊർന്നുവീണുകിടക്കുന്ന
വക്കുപൊട്ടിയ അക്ഷരങ്ങളുടെ
കറപിടിച്ച മേൽമുണ്ട് ..!

കാസരോഗിയെപ്പോലെ
വിളറിച്ചിരിച്ച്
തൊട്ടുവിളിച്ച്
ശ്വാസമെടുത്തുവെച്ച്
മരണമെത്തിയില്ലേയെന്ന്
ശോഷിച്ചവിരൽ നീട്ടുന്നു 
മഞ്ഞിച്ച വാക്കു് ...!