2018, ജൂൺ 12, ചൊവ്വാഴ്ച

കാറ്റിന്റെ
വിരൽപിടിച്ച്,
പറക്കാൻ
പഠിക്കുകയാവും
മറന്നുവെച്ചൊരു
പാട്ടിന്റെ ചില്ല.

ഇരുട്ടിന്റെ
വിരൽ കുടിച്ചു-
റങ്ങുകയാവും
പുരപ്പുറത്ത്,
മറിച്ചു വെച്ചൊരു
നിലാവുരുളി.

ആകാശ-
ച്ചെരുവിലിരുന്ന് 
കിനാവിന്റെ
തൂവൽ മിനുക്കി,
കുറുകാൻ
തുടങ്ങുകയാവും
തെളിച്ചു-
വെച്ചൊരോർമ്മ.

കുടംനിറയെ
മഴയെന്ന്
തൂവൽ കുടഞ്ഞിടുന്നു
ആകാശച്ചോപ്പിനെ
കൂട്ടിലടച്ച്
പാറിപ്പറന്നുപോകുന്ന
വെളുത്ത നിറമുള്ള
പക്ഷി.