2018, ജൂലൈ 2, തിങ്കളാഴ്‌ച



പനിനീരിതളിൽ നിന്ന്
ഒരുതുളളി മഞ്ഞെടുത്ത്
നീയുണരുമുഷസ്സിനൊരു
കുളിർന്ന പൊട്ട് .

കടലാഴത്തിൽനിന്ന്
നിറതിര കീറിയെടുത്ത്
നീ വിയർത്ത പകലിനൊരു
നനുത്ത തൂവാല .

ഉയിരാഴത്തിൽനിന്ന്
നിലാമഴ കോരിയെടുത്ത്
നീയെഴുതും വരികൾക്കൊരു
തെളിഞ്ഞ വാക്ക് .

നിന്റെ വിരൽത്തുമ്പിൽ
പറക്കാൻ മറന്ന്
പതിഞ്ഞിരിക്കുന്നു
കിനാവിന്റെ തൂവലുളള
ചുവന്ന അപ്പൂപ്പൻതാടി .

__________________________