2018, നവംബർ 12, തിങ്കളാഴ്‌ച

കൺനിറച്ചുപോകുന്നതാണോരോവട്ടവും

തീപ്പെട്ടതാണെന്ന്,
അതും നീ തീണ്ടിയിട്ട്.

എഴുതിവെച്ചത് വെറുതെ.

നീയെത്തിനോക്കുമെന്ന്  
മോഹിച്ചുപോയതാണ്.

കിനാവേ,

ഇനി വരുന്നവരൊക്കെയും
ചമയാൻ മറന്നവർ.

ഞാൻ'

നീ'യെന്ന ഊരിൽനിന്ന്  
പുറത്താക്കപ്പെട്ടവൾ
വരാനിരിക്കുന്ന രാവിന് 
ഇനിമേൽ അപരിചിത.

തലക്കെട്ടഴിഞ്ഞ
മറുകിൻ കറുപ്പിൽ
മുഖം പൂഴ്ത്തിയിരുന്ന്
തെളിയാ ചിത്രത്തിന് 
മിഴിതുറക്കാൻ
ബ്രാഹ്മമുഹൂർത്തമായ്
ഉണർന്നെഴുന്നേൽക്കുന്നവൾ.

ഇനിയാകാശത്തിന്
നാലതിരുകൾ.
ഇനിയില്ലെനിക്ക് കടലും
വിയർക്കാനൊരു സൂര്യനും.

ഇല്ലെനിക്കൊരു പുരയും
നിലാപ്പെയ്ത്തുള്ളൊരു മുറ്റവും.

____________________________