2022, ജനുവരി 11, ചൊവ്വാഴ്ച

പതിയെ,
അടർത്തിയെടുത്ത്
ഒരൊച്ചയെ താഴേക്ക്.
പേരായത്,
ആഴത്തെ തൊട്ട്,
പടവുകളെയൊന്നൊന്നായ്
പിന്നിലാക്കി 
മുകളിലേക്ക്.
വൃത്തത്തിന്റെ 
കറങ്ങുന്ന വേഗത്തിൽ 
ചവിട്ടി,തെറിച്ച് 
ചേർന്നുനിന്ന കൊമ്പിലേക്ക്.
ഒരു മാത്ര......
കിളിയൊച്ച മെഴുകിമിനുക്കിയ
ചില്ലയിൽ,
അതിന്റെ തണുപ്പിൽ.
പിന്നെയൂർന്ന്
നെറ്റി തൊട്ട്
ശ്വാസം മണത്ത്
ചുണ്ടിലൂടെ 
വിരൽത്തുമ്പുകളിലേക്ക്.
ഒരു തുടത്തിൽനിന്നൊരു- 
തുള്ളി ജലം നനച്ച്
കണ്ണുകളടച്ചുപിടിച്ച് 
അതിന്റെ മഞ്ഞിച്ച ഞരമ്പുകളിൽ
ഞാൻ വായിക്കുന്നു,
ആരോ കോറിയിട്ട
എന്റെ പേരിന്റെ ആദ്യക്ഷരം..!