2022, ജനുവരി 16, ഞായറാഴ്‌ച

ആർദ്രമെന്നും
ശ്രുതിമധുരമെന്നും 
പറഞ്ഞിരുന്നു.
പൂവിതളുകളിൽനിന്ന് 
മഞ്ഞുകണങ്ങളടർന്നു-
വീഴുന്നതുപോലെ
മോഹനമെന്നും. 
ചിട്ടപ്പെടുത്തിയതാണ് 
ഏറ്റം പ്രിയതരമായൊരു 
ഗാനമായെന്നെ.
നീയുണരുന്നതിനും
ഏഴരനാഴിക
മുമ്പേയുണരുമെന്നും 
ഒരു രാഗംകൊണ്ടോരായിരം
മിഴികൾ തുറക്കുമെന്നും 
കിനാവുകളെ  
ഈറനുടുപ്പിച്ചതാണ്.

നിശബ്ദതയുടെ
ഗർഭത്തിലേയ്ക്കെന്റെ ചുണ്ടിനെ 
പൊതിഞ്ഞുവെച്ചവനേ
ദൈവമായതുകൊണ്ടുമാത്രം
നിനക്ക് മാപ്പ്.