2022, ജനുവരി 24, തിങ്കളാഴ്‌ച

പുഴയായ്
വരച്ചതാണെന്നെ.
നനവായ്
അടരാതിരിക്കുമെന്ന്
പലകുറി പറഞ്ഞ്
പകലിരവറിയാതറിഞ്ഞതാണ്.
കാടറിഞ്ഞ്
മേടറിഞ്ഞ്
മണ്ണായവനെന്നൊരു 
വാക്കിന്റെ പച്ചയിൽ 
അകംപുറം നിറഞ്ഞ്  
ഒഴുകിയൊഴുകി
തെളിഞ്ഞതാണ്.

നിശ്ചലതയുടെ
ആഴത്തിലേയ്ക്കെന്നെ
കുഴികുത്തി മൂടിയവനേ,
ദൈവമായതുകൊണ്ടുമാത്രം
നിനക്കു മാപ്പ്.