2022, ജനുവരി 15, ശനിയാഴ്‌ച

ഇന്നലെയും
തന്നു പോയതാണ്
ഇതേ നേരത്ത്
ഒരുപിടി വാക്കുകളൊന്നായ്
ജ്വലിച്ചുനിൽക്കുന്നൊരാകാശം.
തൊട്ടെടുത്ത്
അടക്കിപ്പിടിച്ച്
കൊളുത്തിവെച്ചതാണ്
നെഞ്ചകത്ത്
കിനാക്കളൊന്നായ് 
തെളിയുന്ന നിലാവിളക്ക്.
നിന്റെ വിരലായെന്നെ
മിനുക്കിയെടുക്കുമെന്നും
കോർത്തുപിടിച്ച്
ഒന്നായ് 
ഒരു മഴയായുതിരുമെന്നും
രാവിന് മഷിയെഴുതിയതാണ്.

നീയാണെന്റെ കവിതയെന്ന
പെരുംനുണയുടെ
തിരിയായെന്നെ
തെറുത്തെടുത്തവനേ,
ദൈവമായതുകൊണ്ടുമാത്രം
നിനക്ക് മാപ്പ്.