2024, ഒക്‌ടോബർ 10, വ്യാഴാഴ്‌ച

മുറിച്ചു മാറ്റിയതാണ്
പുഴ കീറി
രണ്ടു കരകളായിങ്ങനെ. 

കവിതപെയ്യുന്ന നേരങ്ങളിൽ 
നനയാറുണ്ട് 
രണ്ടു പഥങ്ങളിലിരുന്നൊന്നുപോലെ. 

ഒഴുകാറുണ്ടെന്നും
ഒറ്റത്തുഴയിലെ തോണിപോലെ. 

ഒരേ മുളംതണ്ടിൽ 
വായിക്കാറുണ്ട് കാറ്റിനെ.

നോക്കിയിരിക്കെ 
എഴുതാൻ മറന്ന കഥയുടെ വേരിൽ 
കായ്ക്കാറുണ്ട് മധുരം.
 
തെളിഞ്ഞുവരാറുണ്ട് 
ഇലകളായ് ഒരു നൂറുപമകൾ. 

കാണുന്നില്ലെങ്കിലും
ചോദിക്കാറുണ്ട് എന്തേയിങ്ങനെയെന്ന്. 

മിനുക്കിയതാവാം മൂർച്ച...ആരോ.......