2024, ഒക്‌ടോബർ 3, വ്യാഴാഴ്‌ച

ചാഞ്ഞ ചില്ലയിൽ 
വന്നിരുന്നാടിയാടി 
തലനീട്ടി ഉപ്പുണ്ടോന്ന് 
ചോദിക്കാറില്ല 
കണ്ടിട്ടും കണ്ടില്ലെന്ന മട്ട്.
ഓടിയോടി വന്ന്
ഞാനീ മണമൊന്നെടുത്തോട്ടേന്ന് 
കവിളത്തൊന്നു തട്ടി 
പാഞ്ഞുപോകാറില്ല 
അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന മട്ട്.
ഞാനാ കനലിൽ വെന്ത്
മരിക്കാതിരുന്നതുകൊണ്ടാവാം  
എന്റെ ജനാലയ്ക്കിനി
കൊളുത്തുകൾ പണിയണം.