2020, ജൂൺ 6, ശനിയാഴ്‌ച

 
നീ'യെന്ന വാക്കിൽ 
പെയ്തിറങ്ങുന്നു     
ഞാനെന്ന വരി
തോർത്തി നിൽക്കെ   
ആകാശമേടയിൽനിന്നി-
റങ്ങി വന്ന് 
കടലിനെ മിന്നുകെട്ടുന്നു 
തണുത്ത കാറ്റ്
നനഞ്ഞ സന്ധ്യയ്ക്ക്    
ചേല മാറ്റാൻ
മറപിടിച്ചോടിയെത്തുന്നിരുട്ട്
മുടിക്കെട്ടിലഴിഞ്ഞ് 
ഞാനൊരു പുഴ
നക്ഷത്രങ്ങളതിലൂർന്നുവീണ
പൂക്കൾ
ചിറകായൊരു വാക്ക് 
മൂടി വെച്ചേക്കും, 
കടലാഴത്തിൽ മുങ്ങി മരിച്ച
എന്റെ അടയാത്ത കണ്ണുകൾ.