2020, ഏപ്രിൽ 18, ശനിയാഴ്‌ച

അവളുടെ 
നക്ഷത്രക്കമ്മൽ കൊണ്ട്  
എന്റെ 
മൂക്കുത്തിയുടെ കല്ല്
ഇളകിത്തെറിക്കുമെന്ന്
ഭയപ്പെട്ടിരുന്നു
ചുണ്ടുകളിൽ തട്ടി 
എന്റെ ഒച്ചകളിൽ ചോര-
പൊടിയുമെന്ന്
വിരലുകൾ പതിഞ്ഞ്
ഞാനാകെ നീലിക്കുമെന്ന്  
അവൾ മുടിയഴിച്ചിടുമ്പോൾ
ഉന്മാദത്തിൽക്കുരുങ്ങി
ഞാനെന്നെ വിളിച്ച്
അലറിക്കരയുമെന്ന്.

കേൾക്കുന്നുണ്ടെന്നെ 
ഓരോ 
മരണത്തിലുമുണരാൻ
അവളൊരു കൂടു മെടയുമെന്നും
ഒരു തൂവൽ ഇട്ടേച്ചുപോകുമെന്നും.