2020 ഏപ്രിൽ 20, തിങ്കളാഴ്‌ച

പണിതീരാത്ത 
വീടിനെക്കുറിച്ചുതന്നെ 
പറഞ്ഞുകൊണ്ടേയിരിക്കുന്നു.
പോക്കുവെയിൽ.
തിങ്ങിപ്പാർത്ത ചില്ലകൾ 
നിഴല് തേച്ച വരാന്ത
വെയിലെടുത്തുപോയെന്ന്,
കാറ്റ്  കടഞ്ഞെടുത്ത  
ജനാലകൾ
ചുവര് കൊണ്ടുപോയെന്ന്,
മഞ്ഞുവിരൽ ചായമടിച്ച 
വാതിൽ
മഴ തല്ലിത്തകർത്തെന്ന്,
മുറ്റത്തെ കെട്ടാത്ത കിണറ്റിൽ
ചന്ദ്രൻ കാൽവഴുതി വീണെന്ന്.

ഉറക്കമുറക്കമെന്നൊരു കുഞ്ഞ്
വിരൽ കുടിക്കുന്നു, 
ഞാനവൾക്കൊരു കഥ ചുരത്തട്ടെ.