2019, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

കുടിവെപ്പ്

കുമ്പസാരക്കൂട്ടിൽ
ചോര ഛർദ്ദിച്ച്
കുഴഞ്ഞു വീണ 
വാക്കുകളെ
പെറുക്കിയെടുത്ത്
പുറത്തിറങ്ങുന്നു.

മുളപൊട്ടാൻ 
കണ്ണും കാതും
പറിച്ചെടുത്ത്
വെയിലിൽ നനച്ച്
വഴിവക്കിൽ
കുഴിച്ചിടുന്നു.

ഒരു വരിയെങ്കിലും
നീ
വായിച്ചിരുന്നെങ്കി-
ലെന്ന മോഹത്തെ
താഴേയ്ക്കുരുട്ടി വിട്ട്,  
കുടഞ്ഞെറിയുന്നു
ഞാനെന്ന ഭാരം.
____________________