2019, സെപ്റ്റംബർ 24, ചൊവ്വാഴ്ച

അവൾ ഞാനാണെന്നിരിക്കെ

കവലയിലെ
പീച്ചിമരത്തിന്റെ ചില്ലയിൽ
ചടഞ്ഞിരുന്ന്
ഓരോ ഇലയും തിരഞ്ഞുപിടിച്ച്
കാതുകുത്തുന്നു
ഉച്ചിയിൽ പൂക്കുന്ന വെയിൽ.

വിജനമായിരുന്നു വഴി.

ചുരം കയറിപ്പോയപ്പോൾ
ഒന്നായൊരു ഗസൽ മൂളിയിരുന്നെന്ന്
വഴി കാണിച്ചു കൂടെപ്പോയ കാറ്റ്.

കോടിമുണ്ടിനുള്ളിലാണെങ്കിലും
മുറുകെപ്പിടിച്ചിട്ടുണ്ടവൾ,
തെറിച്ചു വീണിട്ടും
കൊഴിയാത്തൊരു ചുവന്ന പൂവ്.
___________________________________